ഇന്ത്യയില്‍ നിന്നുള്ള അതിഥികള്‍ക്ക് പ്രത്യേക നോട്ടീസ്; സ്വിസ്സ് ഹോട്ടലിനെതിരെ ആഞ്ഞടിച്ച് ഹര്‍ഷ് ഗോയങ്ക; പിന്തുണയുമായി സോഷ്യല്‍മീഡിയ
ദില്ലി:
'ഇന്ത്യയില്‍
നിന്നുള്ള
അതിഥികളെ'
പ്രത്യേകം
അഭിസംബോധന
ചെയ്തുകൊണ്ട്
സ്വിറ്റ്‌സര്‍ലാന്റിലെ
ഒരു
ഹോട്ടലിലെ
നോട്ടീസിനെ
അപലപിച്ച്
വ്യവസായ
പ്രമുഖന്‍
ഹര്‍ഷ്
ഗോയങ്ക.
നോട്ടീസിന്റെ
ചിത്രം
ട്വിറ്ററില്‍
പങ്കിട്ട
ഗോയങ്ക,
ഇത്
വായിച്ചതിന്
ശേഷം
തനിക്ക്
'ദേഷ്യവും
അപമാനവും
പ്രതിഷേധിക്കാന്‍
ആഗ്രഹിക്കുന്നു'
എന്നും
പറഞ്ഞു.
എന്നാല്‍
അതേ
സമയം
അദ്ദേഹം
വിനോദ
സഞ്ചാരികള്‍ക്കായി
ഒരു
കുറിപ്പും
എഴുതി.
രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം!
സ്വിറ്റ്‌സര്‍ലന്‍ഡിലെ
ഗസ്റ്റാഡിലുള്ള
ഹോട്ടല്‍
ആര്‍ക്ക്-എന്‍-സീല്‍
മാനേജര്‍
ക്രിസ്റ്റ്യന്‍
മാറ്റിയാണ്
ഇത്തരത്തിലൊരു
നോട്ടീസ്
നല്‍കിയത്.
ഇന്ത്യയില്‍
നിന്നുള്ള
അതിഥികള്‍ക്ക്
പ്രത്യേക
നിയമങ്ങള്‍
നോട്ടീസിലുണ്ട്.
''ഇന്ത്യയില്‍
നിന്നുള്ള
പ്രിയ
അതിഥികള്‍,
ജിസ്റ്റാദിലെ
ഹോട്ടല്‍
ആര്‍ക്ക്-എന്‍-സിയലിലേക്ക്
സ്വാഗതം,''
''നിങ്ങളുടെ
അവധിക്കാലം
ആസ്വദിക്കാന്‍''
ഒരു
കൂട്ടം
നിയമങ്ങള്‍
പാലിക്കേണ്ടതുണ്ടെന്നും
നോട്ടീസില്‍
പറയുന്നു.
'ഇന്ത്യയില്‍ നിന്നുള്ള അതിഥികള്‍' പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒന്നും എടുത്തു കൊണ്ട് പോകരുതെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. 'ദയവായി നിങ്ങള്‍ പോകുമ്പോള്‍ ഒന്നും എടുക്കരുത്, ഭക്ഷണം പ്രഭാതഭക്ഷണത്തിന് മാത്രമാണ്. നിങ്ങള്‍ക്ക് ഒരു ലഞ്ച് ബാഗ് വേണമെങ്കില്‍, സേവന സ്റ്റാളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് പണമടയ്ക്കാം.' ഇന്ത്യന്‍ ടൂറിസ്റ്റുകളോട് മേശപ്പുറത്ത് നല്‍കിയിരിക്കുന്ന കത്തി ഉപയോഗിക്കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
മാത്രമല്ല, അതിഥികള്‍ ബാല്‍ക്കണിയില്‍ 'ഉച്ചത്തില്‍ സംസാരിക്കരുതെന്നും' ഇടനാഴിയില്‍ 'മിണ്ടാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. 'നിങ്ങള്‍ക്ക് പുറമേ, ലോകമെമ്പാടുമുള്ള മറ്റ് അതിഥികള്‍ ഹോട്ടലില്‍ ഉണ്ട്. സമാധാനവും സ്വസ്ഥതയും അവര്‍ വിലമതിക്കുന്നു, ''വളരെ നന്ദി, ഗസ്റ്റാഡിലെ നിങ്ങളുടെ താമസം ആസ്വദിക്കൂ,'' ക്രിസ്റ്റ്യന്‍ മാറ്റി മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും പട്ടികപ്പെടുത്തിയ ശേഷം നോട്ടീസ് ഒപ്പിട്ടു.
അതേസമയം, ട്വീറ്റില്‍ ഗോയങ്ക ഹോട്ടലിനെതിരെ ആഞ്ഞടിച്ചുവെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ പെരുമാറ്റച്ചട്ടം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം എഴുതി. 'പക്ഷേ, വിനോദസഞ്ചാരികളെന്ന നിലയില്‍ നാം സാംസ്‌കാരികമായി പിന്നോട്ടാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യ ഒരു അന്താരാഷ്ട്ര ശക്തിയായി മാറിയതോടെ നമ്മുടെ ടൂറിസ്റ്റുകള്‍ മികച്ച ആഗോള അംബാസഡര്‍മാരാണ്. നമ്മുടെ പ്രതിച്ഛായ മാറ്റുന്നതിനായി നമുക്ക് പ്രവര്‍ത്തിക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റും ഗോയങ്കയുടെ അഭിപ്രായത്തോട് യോജിക്കുകയും അതേ രീതിയില്‍ അഭിപ്രായമിടുകയും ചെയ്തുവെങ്കിലും നോട്ടീസ് പരുഷമാണെന്നും കൂട്ടിച്ചേര്‍ത്തു.