'മുഖച്ഛായ നേപ്പാളികളുടേത് പോലെ'' സഹോദരിമാർക്ക് പാസ്പോർട്ട് നിഷേധിച്ച് അധികൃതർ
ദില്ലി: ഹരിയാണ സ്വദേശികളായ സഹോദരിമാർക്ക് വിചിത്രവാദം ഉന്നയിച്ച് പാസ്പോർട്ട് നിഷേധിച്ചു. നേപ്പാൾ സ്വദേശികളുടെ മുഖച്ഛായ ഉണ്ടെന്ന കാരണം പറഞ്ഞാണ് അധികൃതർ ഇരുവർക്കും പാസ്പോർട്ട് നിഷേധിച്ചത്.
പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്
'ചണ്ഡിഗഡിലെ പാസ്പോർട്ട് ഓഫീസിൽ വെച്ചാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയ ശേഷം ഞങ്ങൾ നേപ്പാളികളാണെന്ന് അവർ എഴുതി. ഞങ്ങളുടെ ദേശീയത തെളിയിക്കാൻ ഉദ്യോഗസ്ഥർ ഞങ്ങളോട് ആവശ്യപ്പെട്ടു'- സഹോദരിമാർ ആരോപിച്ചു.
ഞങ്ങൾ ഇക്കാര്യം ഹരിയാണ മന്ത്രി അനിൽ വിജിന്റെ ശ്രദ്ധയിൽപ്പെടുത്തി, അദ്ദേഹം ഇടപെട്ടതിന് ശേഷം മാത്രമാണ് പാസ്പോർട്ടിനായുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചതെന്നും പെൺകുട്ടികൾ ആരോപിക്കുന്നു.
' ഭഗത് ബഹദൂർ എന്നയാൾ തന്റെ പെൺമക്കളായ സന്തോശിനോടും ഹെന്നയോടുമൊപ്പം പാസ്പോർട്ട് ചണ്ഡിഗഡിലെ ഓഫീസിൽ എത്തി. അവർക്ക് പാസ്പോർട്ട് നിഷേധിക്കുകയും, അപേക്ഷകരെ കണ്ടാൻ നേപ്പാളികളെപ്പോലെ തോന്നുന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു'- അംബാല ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റകാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.