Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹത്രാസ് പ്രതികള്‍ക്ക് നീതി ലഭിക്കണം; പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ഒത്തുകൂടി ഉന്നതജാതിക്കാര്‍

ലക്‌നൗ: ഹത്രാസില്‍ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതജാതിക്കാരുടെ യോഗം. ബലാത്സംഗത്തിനിരയായ യുവതിയുടെ വീടിന് ആറ് കിലോ മീറ്റര്‍ ദൂരത്തുള്ള സ്ഥലത്താണ് ഉന്നതജാതിയില്‍പ്പെട്ടവര്‍ പരിപാടി സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പിന്നാലെയാണ് പ്രതികളെ പിന്തുണച്ച് ഇവര്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

hathras

അതേസമയം, പ്രതികളുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ ഉള്‍പ്പടെ ഏകദേശം 500ഓളം ഇന്ന് രാവിലെ ബിജെപി നേതാവ് രാജ്വീര്‍ സിംഗിന്റെ വീട്ടില്‍ ഒത്തുകൂടി. അറസ്റ്റിലായ നാലുപേരെ യഥാര്‍ത്ഥ കുറ്റവാളികളല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ കേസിലെ എഫ്‌ഐആര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിരാണെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികള്‍ക്ക് മേല്‍ കുറ്റം ആരോപിക്കുകയാണെന്നും പരിപാടി സംഘടിപ്പിച്ച ഒരാള്‍ പറഞ്ഞു. യോഗവുമായി ബന്ധപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസവും സമാനമായ പരിപാടി ഹത്രാസില്‍ നടന്നിരുന്നു. അറസ്റ്റിലായ നാല് യുവാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സവര്‍ണ സമാജത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയായിരുന്നു ധര്‍ണ. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള നാല് പ്രതികളെ പിന്തുണച്ച് ഇവര്‍ പഞ്ചായത്തും സംഘടിപ്പിച്ചു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം നിക്ഷപക്ഷമായ അന്വേഷണം നടത്തണമെന്നാണ് ധര്‍ണയിലൂടെ ഉയര്‍ന്ന പ്രധാന ആവശ്യം. ഞങ്ങളുടെ നാല് കുട്ടികള്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ ശിക്ഷിക്കണമെന്ന് ധര്‍ണയില്‍ പങ്കെടുത്തൊരാള്‍ പറഞ്ഞു. നിരപരാധികളെ ഒരിക്കലും കുറ്റവാളികളാക്കരുത്, കുറ്റവാളികളെ ഒരിക്കലും ഒഴിവാക്കരുതെന്നും ധര്‍ണയില്‍ ആവശ്യം ഉയര്‍ന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+