മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹത്രസിലേക്ക് കടക്കാന്‍ അനുമതി; കൂടുംബത്തിന് നുണപരിശോധന; പ്രതിഷേധം
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രസ് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ തുറന്നു. ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യോഗി സര്‍ക്കാര്‍ ഗ്രാത്തിന്റെ അതിര്‍ത്തികളില്‍ ബാരിക്കേടുകള്‍ കൊണ്ട് അടച്ചത്. മാധ്യമ പ്രവര്‍ത്തകരെയോ നേതാക്കളെയോ പൊതു പ്രവര്‍ത്തകരെയോ ഗ്രാമത്തിലേക്ക് കടത്തിവിട്ടിരുന്നില്ല. എന്നാല്‍ അതിര്‍ത്തികള്‍ തുറന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്കി. ഇതിന് പുറമേ പ്രതികളേയും പെണ്‍കുട്ടിയുടെ കുടുംബത്തിനേയും നുണ പരിശോധനക്ക് വിധേയമാക്കാനും യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് അനുമതി
അതിര്‍ത്തികള്‍ തുറന്നെങ്കിലും ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നിഷേധിക്കും. സ്ഥലത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഹത്രസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേംപ്രകാശ് മീന വ്യക്തമാക്കി.

ആരോപണം നിഷേധിച്ചു
കുടുംബത്തെ പൊലീസ് വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നുമുള്ള ആരോപണം അധികൃതര്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉയര്‍ത്തുന്നതെന്നും ഒരു കുട്ടിക്ക് വീട്ടിനുള്ളില്‍ നിന്നും പുറത്ത് കടന്ന് മാധ്യമങ്ങളോട് ഇക്കാര്യം പറയാമെങ്കില്‍ അവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്ന് മനസിലാക്കാമെന്നും പ്രേംപ്രകാശ് പറഞ്ഞു. വെള്ളിയാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത്.

നുണ പരിശോധന
ഇതിനിടെ പ്രതികളേയും പെണ്‍കുട്ടിയുടെ ബന്ധുക്കളേയും നുണ പരിശോധനക്ക് വിധേയമാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനക്ക് വിധേയമാക്കുന്നതില്‍ ഇതിനകം ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് പോളി ഗ്രാഫിക്, നാര്‍കോ പരിശോധന എന്നിവ നടത്തണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു.

ഹസ്രത്തില്
ഇന്ന് ഉച്ചക്ക് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹസ്രത്തില് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ വീണ്ടും എത്തുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഹസ്രത്ത് അതിര്‍ത്തിയിലെത്തിയെങ്കിലും പ്രദേശത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് അറിക്കുകയും സാഹചര്യം പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാംകളിയില്‍ ചെന്ന് അവസാനിക്കുകയായിരുന്നു.
Recommended Video

അജയ്കുമാര്‍ ലല്ലു
അതിന് ശേഷം ശനിയാഴ്ച്ച രാഹുല്‍ വീണ്ടും ഹസ്രത്തിലെത്തുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവിനെ യുപി പൊലിസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications