കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിഎസിനെ പ്രതിരോധത്തിലാക്കി ദിനകരൻ; പുറത്തു പോകേണ്ടി വരും, തുറപ്പ് ചീട്ട് തങ്ങളുടെ കയ്യിൽ

പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയേക്കാൾ പിന്തുണ തനിക്കെന്ന് ദിനകരന്‍

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വെല്ലുവിളിച്ച് അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്‍. അണ്ണാ ഡിഎംകെയിൽ പളനി സ്വാമിയെക്കാള്‍ പിന്തുണ തനിക്കുണ്ടെന്നു അതുകൊണ്ട് അദ്ദേഹത്തിന് രാജിവെച്ച് പുറത്ത് പോകേണ്ടിവരുമെന്നുമാണ് ദിനകരൻ പറഞ്ഞു. ശശികല- ദിനകര പക്ഷത്ത് 21 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍, മുഖ്യമന്ത്രി വിഭാഗം സ്വാധീനിക്കാതിരിക്കാന്‍ ഇവരില്‍ 19 പേരെ പുതുച്ചേരിയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.

dinakaran

തങ്ങളോട് കൂറുള്ള എംഎല്‍എമാരും ഇപിഎസ് ക്യാമ്പിലുണ്ടെന്നും സമയം വരുമ്പോള്‍ അവര്‍ തങ്ങളുടെ പാളയത്തില്‍ എത്തുമെന്നും ദിനകരന്‍ വെളിപ്പെടുത്തി. 'സ്ലീപ്പിംഗ് സെല്‍സ്' എന്നാണ് ഈ എംഎല്‍എമാരെ ദിനകരന്‍ വിശേഷിപ്പിച്ചത്. പളനിസ്വാമിക്ക് സ്വയം പുറത്തുപോകാനുള്ള സമയം അനുവദിക്കുകയാണെന്നും സര്‍ക്കാരിനെ താഴിയിറക്കാന്‍ ഒന്നും ചെയ്യില്ലെന്നും ദിനകരന്‍ വ്യക്തമാക്കി.

 ഗുർമീത് അനുയായികളുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി കസേര തെറിക്കും? ഖട്ടർ അമിത് ഷായെ കണ്ടു ഗുർമീത് അനുയായികളുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി കസേര തെറിക്കും? ഖട്ടർ അമിത് ഷായെ കണ്ടു

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല ജയിലില്‍ പോകുന്നതിനു മുമ്പാണ് ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ജയലളിതയുടെ മരണ ശേഷം ഭിന്നിച്ചു നിന്നിരുന്ന ഇപിഎസ്-ഒപിഎസ് വിഭാഗങ്ങള്‍ ഒന്നിച്ചതിനെ തുടര്‍ന്ന് ശശികലയേയും ദിനകരകനേയും പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖമന്ത്രി എടപ്പാടി പളനി സ്വാമി പാർട്ടി ജനറൽ കൗൺസിൽ യോഗം വിളിച്ചിരുന്നു. എന്നാല്‍, ശശികലയ്ക്കു പാർട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ അവകാശമുള്ളതെന്നു് ടിടിവി അറിയിച്ചിരുന്നു.

English summary
TTV Dhinakaran, who is leading a rebel faction of Tamil Nadu's ruling AIADMK, today warned that he has far more support within the party than is known and Chief Minister E Palaniswami should take note of it and step down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X