അയോധ്യയില്‍ ഇസ്ലാമികമായി ഒന്നും പാടില്ല... വീണ്ടും വിഎച്ച്പി
ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് വീണ്ടും രംഗത്തിറങ്ങുന്നു. മുമ്പത്തേതിനാക്കാള്‍ വിഭിന്നമായി കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളോടെയാണ് ഇപ്പോഴത്തെ ആവശ്യങ്ങള്‍.
അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതികളും പാടില്ലെന്നാണ് വിശ്വഹിന്ദു പരിഷത് പ്രമേയം പാസാക്കിയിരിയ്ക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേരില്‍ ഇന്ത്യയില്‍ ഒരിടത്തും ഒന്നും നിര്മിയ്ക്കാന് പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
ഹരിദ്വാറില്‍ നടന്ന മാര്‍ഗദര്‍ശക് മണ്ഡലിലാണ് വിശ്വഹിന്ദു പരിഷത്ത് ഈ പ്രമേയങ്ങള്‍ പാസാക്കിയിരിക്കുന്നത്. വിഎച്ചിപിയുടെ കേന്ദ്ര സമിതിയാണ് മാര്‍ഗദര്‍ശക് മണ്ഡല്.

അയോധ്യയില്‍
അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതകളും അനുവദിയ്ക്കില്ലെന്നാണ് വിഎച്ച്പി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്.

അയോധ്യയില്‍ മാത്രമല്ല
അയോധ്യ എന്ന പ്രത്യേക സ്ഥലത്തെ കുറിച്ചല്ല വിഎച്ച്പിക്കാര്‍ പറയുന്നത്. അയോധ്യയുടെ സാംസ്കാരിക അതിര്‍ത്തി എന്നാണ്. ഉത്തര്‍പ്രദേശിലെ ആറ് ജില്ലകള്‍ ചേര്‍ന്നതാണിത്.

ആറ് ജില്ലകളില്‍?
ഉത്തര്‍ പ്രദേശിലെ ആറ് ജില്ലകളില്‍ ഒരു മുസ്ലീം പള്ളിപോലും പാടില്ലെന്ന് വിഎച്ച്പി പറയുമ്പോള്‍ അത് ഏത് തരത്തിലാകും ഇന്ത്യയുടെ മതേതര സംവിധാനത്തെ ബാധിയ്ക്കുക എന്ന് പറയേണ്ടതില്ലല്ലോ.

രാമക്ഷേത്രം
എത്രയും പെട്ടെന്ന് അയോധ്യയില്‍ രാമക്ഷേതരം നിര്‍മിക്കണം എന്നും പ്രമേം ആവശ്യപ്പെടുന്നു.

ഭൂമി ഹിന്ദുക്കള്‍ക്ക്
തര്‍ക്ക പ്രദേശത്തെ മുഴുവന്‍ ഭൂമിയും ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കള്‍ക്ക് നല്‍കണം എന്നും പ്രമേയം ആവശ്യപപെടുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുതിര്‍ന്ന സന്യാസിമാരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

നിയമം
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് രാമ ക്ഷേത്ര നിര്‍മാണത്തിനായി നിയമ നിര്‍മാണം നടത്തണം എന്നുവരെ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

കോടതി പറഞ്ഞിട്ടുണ്ട്
1528ല്‍ ബാബര്‍ ആണ് അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തതെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നാണ് വിഎച്ച്പിക്കാരുടെ വാദം.

ബാബര്‍ ഇനി വേണ്ട
മുഗള്‍ ചക്രവര്‍ത്തി ബാബറുടെ പേരില്‍ ഇന്ത്യയില്‍ ഒരു നിര്‍മാണവും പാടില്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അതിന്റെ കാരണം മുമ്പ് പറഞ്ഞത് തന്നെ.

കേന്ദ്ര സമിതി
വിഎച്ച്പിയുടെ കേന്ദ്ര ഭരണ സമിതിയാണ് ഹരിദ്വാറില്‍ യോഗം ചേര്‍ന്നത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി നൂറോളം സന്യാസിമാര്‍ പങ്കെടുക്കുന്നുണ്ട്.

മോദിയ്ക്ക് വിടൂ
രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സന്യാസിമാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ഷേത്ര നിര്‍മാണം എന്ന വാഗ്ദാനം പാലിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമയം നല്‍കണം എന്നാണത്രെ ഒരു വിഭാഗം പറയുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications