ആരോഗ്യനില ഗുരുതരം; ദില്ലിയില്‍ ലൈംഗിക അതിക്രമത്തിനിരയായ 12കാരിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
ദില്ലി: ക്രൂര പീഡനത്തിനിരയായി ദില്ലയിലെ എംയിസില്‍ പ്രവേശിപ്പിച്ച 12കാരിയെ മുഖ്യമന്ത്രി അരവിന്ദ് കേര്ജിവാള് സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് മുഖ്യമന്ത്രി ആശുപത്രിയിലെ ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അരവിന്ദ് കേജ്രിവാള് അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസ് കമ്മിഷണര്‍ എസ് എന്‍ ശ്രീവാസ്തവയുമായി സംസാരിച്ചിട്ടുണ്ട്. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ മികച്ച അഭിഭാഷകരെ നിയോഗിച്ച് പ്രതിക്ക് പരാമാവധി ശിക്ഷ വാങ്ങിച്ചുനല്‍കാന്‍ ആം ആദ്മി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ കൂര്‍ത്ത ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പാസിം വിഹാറിലെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ആരോഗ്യനില വളരെ ഗുരുതരമാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ധനസഹായം കുട്ടിയുടെ കുടുംബത്തിന് നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ പെണ്‍കുട്ടിയിലെ ദില്ലി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത പൊലീസിനെ സ്വാതി മലിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.
'രാക്ഷസി'ക്ക് എട്ടിന്റെ പണി; കുടുക്കിയത് നടനെതിരായ ട്രോൾ!! പിടിവീണത് ഇങ്ങനെ
പാംഗോങിൽ നിന്ന് ഇനി ഒരിഞ്ച് പോലും പിന്മാറ്റമില്ല, ചൈനയെ നിലപാട് അറിയിച്ച് ഇന്ത്യ