കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; കപില്‍ സിബല്‍ പാർട്ടിവിട്ടു, എസ്പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്
ദില്ലി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് പാർട്ടിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്. മുതിർന്ന പാർട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് അവസാനമായി കോണ്‍ഗ്രസ് പാളയത്തോട് വിട പറഞ്ഞത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയുമായി സഹകരിക്കുന്ന അദ്ദേഹം ഈ മാസം അവസാനം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ ഉത്തർപ്രദേശില്‍ നിന്ന് മത്സരിക്കുകയും ചെയ്യും.
ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കപിൽ സിബൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മെയ് 16 ന് തന്നെ താന്‍ കോണ്‍ഗ്രസില്‍ രാജിവെച്ചുവെന്നാണ് കപില്‍ സിബല്‍ വ്യക്തമാക്കുന്നത്. അതേസമയം എസ്പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെങ്കില്‍ ഔദ്യോഗികമായി പാർട്ടിയില്‍ ചേരുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Recommended Video
"ഞാൻ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പാർലമെന്റിൽ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണ്. ഒരു സ്വതന്ത്ര ശബ്ദം സംസാരിച്ചാൽ അത് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ജനങ്ങൾ വിശ്വസിക്കും," സിബൽ പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിലവിലെ അംഗബലം അനുസരിച്ച് 3 സീറ്റുകളിലേക്ക് എസ്പിക്ക് തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിക്കാന്‍ സാധിക്കും.
മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ യാദവ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കപില്‍ സിബല്‍. 2017 ജനുവരിയിൽ ശിവപാല്‍ യാദവുമായി കുടുംബ വഴക്ക് രൂപപ്പെട്ടപ്പോള്‍ അഖിലേഷ് യാദവിന് 'സൈക്കിൾ' ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കം വാദിച്ചത് കപില്‍ സിബലായിരുന്നു.
കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ സിബൽ, പാർട്ടിയുടെ നേതൃത്വത്തെയും സംഘടനയെയും സമ്പൂർണമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച "G-23" എന്ന ഗ്രൂപ്പിലെ പ്രമുഖ അംഗം കൂടിയായിരുന്നു. പിന്നീടുള്ള ദിനങ്ങളില്‍ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്ത് എത്തുകയും ചെയ്തിരുന്നു.
അഞ്ച് മാസത്തിനിടയില്‍ കോണ്‍ഗ്രസിനോട് വിടപറയുന്ന മുതിർന്ന നേതാക്കളില്‍ അഞ്ചാമനാണ് കപില്‍ സിപല്‍. സുനില്‍ ജാഖർ, ഹർദിക് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. മുന്‍ പഞ്ചാബ് പി സി സി അധ്യക്ഷനായ സുനില്‍ ജാഖർ ബി ജെ പിയില്‍ ചേർന്നപ്പോള്‍ ഹർദ്ദിക് പട്ടേല്‍ തന്റെ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇദ്ദേഹവും ബി ജെ പിയില്‍ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications