എല്ലാ ദിവസവും മദ്യപിയ്ക്കുന്ന ഹേമമാലിനി ആത്മഹത്യ ചെയ്യുന്നില്ലല്ലോ...!!! എംഎൽഎ വിവാദത്തിൽ
എംഎല്‍എയായ ബാച്ചു കാഡു നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിയ്ക്കുന്നത്.
മഹാരാഷ്ട്ര: ലോക്‌സഭാ അംഗം ഹേമമാലിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ എംഎല്‍എ വിവാദത്തില്‍. മദ്യത്തിന് അടിമകളാകുന്നതാണ് കര്‍ഷക ആത്മഹത്യക്ക് പ്രധാന കാരണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ എംഎല്‍എയായ ബാച്ചു കാഡു നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിയ്ക്കുന്നത്.
ഹേമമാലിനി എല്ലാ ദിവസവും മദ്യപിയ്ക്കാറുണ്ടല്ലോ എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്യുന്നില്ലല്ലോ എന്നാണ് അച്ചാല്‍പൂര്‍ എംഎല്‍എയായ ബാച്ചു കാഡു പറഞ്ഞത്. മാധ്യമ പ്രവർത്തകരും രാഷ്ട്രീയക്കാരും എല്ലാം മദ്യപിയ്ക്കാറുണ്ട് എന്നാല്‍ അവരൊക്കം ആത്മഹത്യ ചെയ്യുകയാണോ എന്നായിരുന്നു മാധ്യമങ്ങളോട് ബാച്ചു കാഡുവിന്റെ ചോദ്യം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകരും ലക്ഷങ്ങള്‍ മുടക്കി വിവാഹം നടത്തുന്നതും വലിയ കടങ്ങള്‍ക്ക് കാരണമാകുന്നെന്നും പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു, ഇതിനെയും കാച്ചു എതിര്‍ത്തു. കോടികള്‍ മുടക്കിയാണ് നിതിന്‍ ഗഡ്കരി അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടത്തിയത് എന്നിട്ട് അദ്ദേഹം ആത്മഹത്യ ചെയ്‌തോ എന്നായിരുന്നു കാഡു ചോദിച്ചത്. അച്ചാല്‍പൂരിലെ സ്വതന്ത്ര എംഎല്‍എയാണ് കാഡു.