Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൂല്‍ ലോഗോയിലെ ആ 'അമൂല്‍ ഗേള്‍' ആരുടെ സഹോദരിയാണെന്ന് അറിയാമോ? ഇതാണ് ആ മലയാളി

ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേല്‍ ആയിരുന്നു 1948 ല്‍ അമുലിന് തുടക്കം കുറിക്കുന്നത്. ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്' അതായത് 'അമുല്‍' ഗുജറാത്തിലെ ആനന്ദില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യന്‍ സഹകരണ ഡയറിയാണ്.

ധവളവിപ്ലവത്തിന് കൃത്യം 3 വര്‍ഷം കഴിഞ്ഞ് 1970-ല്‍ ഡോ. വര്‍ഗീസ് കുര്യന്‍ അമുലിനൊപ്പം ചോര്‍ന്നു. കുര്യന്‍ 1973 മുതല്‍ 2006 വരെ GCMMF ന്റെ സ്ഥാപക-പ്രസിഡന്റായി അമൂലിനെ ഉയരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ മാറി. ഇന്ത്യക്ക് പുറമെ ഇപ്പോള്‍ അമുല്‍ വിദേശ വിപണിയിലും എത്തിയിരിക്കുകയാണ്. ഇന്ന് അമുല്‍ ഉല്‍പ്പന്നങ്ങള്‍ 20 ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്.

1


1966-ലാണ് അമുല്‍ ബട്ടറിനായി ഒരു പരസ്യ കാമ്പെയ്ന്‍ തുടങ്ങാന്‍ അമുല്‍ തീരുമാനിച്ചത്. ഇതിനായി കമ്പനി ഒരു പരസ്യ ഏജന്‍സിയുടെ മാനേജിംഗ് ഡയറക്ടറായ സില്‍വസ്റ്റര്‍ ഡ കുന്‍ഹയെ സമീപിച്ചു. പരസ്യം ചെയ്യാന്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പരസ്യത്തില്‍ ആരെയാണ് മോഡലാക്കേണ്ടതെന്ന ആശങ്കയിവലായിരുന്നു കുന്‍ഹ. ഏത് തരത്തിലുള്ള പരസ്യമായിരിക്കണം എന്നതിനെക്കുറിച്ചും കുന്‍ഹ ചിന്തിച്ചു. പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന തീരുമാനത്തിലാണ് ഒടുവില്‍ എത്തിയത്.

2

അമൂലിന്റെ ഉല്‍പ്പന്നങ്ങള്‍ പോലെ അമൂലിന്റെ ലോഗോയും ഇന്ത്യയില്‍ വളരെ പ്രസിദ്ധമാണ്. അമൂല്‍ ഗേള്‍ എന്നറിയപ്പെടുന്ന പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയുള്ള പോണിയും ധരിച്ച ഒരു പെണ്‍കുട്ടിയാണ് അമൂലിന്റെ ലോഗോയില്‍ ഉള്ളത്. അമുലിന്റെ' എതിരാളി ബ്രാന്‍ഡായ പോള്‍സണിന്റെ ബട്ടര്‍-ഗേളിന് എതിരായാണ് അമൂല്‍ ഗേളിനെ സൃഷ്ടിച്ചത്.

3


ഈ ലോഗോയ്ക്ക് പിന്നില്‍ ധവളവിപ്ലവത്തിന്റെ പിതാവും അന്നത്തെ 'ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്' പ്രസിഡന്റുമായ ഡോ.വര്‍ഗീസ് കുര്യനാണ് പ്രവര്‍ത്തിച്ചത്. സില്‍വസ്റ്റര്‍ ഡ കുന്‍ഹയ്ക്ക് ലോഗോ സംബന്ധിച്ച സംശയത്തില്‍ നിന്നപ്പോള്‍ ഡോ. കുര്യനാണ് അമുല്‍ ഗേളിനെ നിര്‍ദ്ദേശിച്ചത്. അതോടെ 'അമുല്‍ ദ ടേസ്റ്റ് ഓഫ് ഇന്ത്യ'യ്ക്കും രൂപമായി.

4


എന്നാല്‍ ആരാണ് ഈ അമൂല്‍ ഗേളെന്ന് അറിയേണ്ടേ...രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പരസ്യത്തിനായി ക്ഷണിച്ചിരുന്നു. 700-ലധികം ചിത്രങ്ങള്‍ ലഭിച്ചെങ്കിലും ഈ കുട്ടികളുടെ ചിത്രങ്ങളൊന്നും പരസ്യത്തിനായി തിരഞ്ഞെടുത്തില്ല. സില്‍വസ്റ്റര്‍ ഡ കുന്‍ഹ നിരാശയിലായി. അതിനിടയില്‍ ആണ് തന്റെ സുഹൃത്ത് ചന്ദ്രന്‍ തരൂരിന് കേരളത്തില്‍ 2 സുന്ദരികളായ പെണ്‍മക്കളും ഒരു മകനുമുണ്ടെന്ന് അദ്ദേഹം ഓര്‍ത്തത്. സില്‍വസ്റ്റര്‍ സുഹൃത്ത് ചന്ദ്രനെ വിളിച്ച് അമൂലിന്റെ പരസ്യത്തില്‍ മൂത്തമകള്‍ ശോഭയെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞു. ചന്ദ്രന്‍ ആദ്യം അമ്പരന്നെങ്കിലും സമ്മതിച്ചു.

രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ

Recommended Video

cmsvideo
    വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid
    5

    സില്‍വസ്റ്റര്‍ ഡ കുന്‍ഹ തന്റെ സുഹൃത്ത് ചന്ദ്രന്‍ തരൂരിനോട് ശോഭയുടെ കുറച്ച് ചിത്രങ്ങള്‍ എത്രയും വേഗം അയയ്ക്കാന്‍ ആവശ്യപ്പെട്ടു. 712 കുട്ടികളുടെ ചിത്രങ്ങളില്‍ നിന്ന് ശോഭയുടെ ചിത്രം സില്‍വസ്റ്റര്‍ ഈ പരസ്യത്തിനായി തിരഞ്ഞെടുത്തതോടെ ശോഭ അമൂലിന്റെ മുഖമായി മാറി. ചന്ദ്രന്‍ തരൂരിന്റെ മൂത്ത മകളുടെ പേര് ശോഭ എന്നും രണ്ടാമത്തെ മകളുടെ പേര് സ്മിത എന്നും മകന്റെ പേര് ശശി എന്നും ആയിരുന്നു. ആ ശശിയാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ശശി തരൂര്‍. തരൂര്‍ കുടുംബവുമായുള്ള അമൂലിന്റെ ബന്ധം അവിടംകൊണ്ട് അവസാനിച്ചില്ല. കമ്പനി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ പുറത്തിറക്കിയപ്പോള്‍. ചന്ദ്രന്‍ തരൂരിന്റെ ഇളയ മകള്‍ സ്മിത ആണ് അമൂല്‍ ഈ പരസ്യങ്ങളിലെത്തിയത്. സ്മിതയായിരുന്നു ആദ്യത്തെ കളര്‍ഫുള്‍ അമുല്‍ ബേബി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+