Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ പോലുള്ള കോവിഡ് വകഭേദങ്ങള്‍ ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വിഭാഗമാണ് വിമാനയാത്രക്കാര്‍. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കോവിഡ് കൂടുതല്‍ പകരുന്നതെന്നാണ് എയര്‍ലൈന്‍ മെഡിക്കല്‍ അഡൈ്വസര്‍ പറയുന്നത്. ഒമൈക്രോണ്‍ വിമാനയാത്രകാര്‍ക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് മടങ്ങ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ വകഭേദമായ ഒമൈക്രോണ്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അത് കൂടുതല്‍ സ്ഥിരീകരിക്കുന്നതുമാണ്.

യുഎസില്‍ മാത്രം 70 ശതമാനം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മാളുകള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളെ അപേക്ഷിച്ച് ആധുനിക പാസഞ്ചര്‍ ജെറ്റുകളിലെ ഹോസ്പിറ്റല്‍ ഗ്രേഡ് എയര്‍ ഫില്‍ട്ടറുകള്‍ അണുബാധ വളരെ കുറവുള്ളതാണെങ്കിലും വര്‍ഷാവസാനം കുടുംബ ഒത്തുചേരലുകല്‍ക്കും, അവധിക്കുമായി യാത്ര ചെയ്യുന്നത് വര്‍ധിക്കുമ്പോള്‍ അതിനൊപ്പം ഒമൈക്രോണും വര്‍ധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

1

ഇക്കോണമി ക്ലാസുകളെക്കാള്‍ വിമാനങ്ങളില്‍ അല്‍പം കൂടി സുരക്ഷിതത്വം ലഭിക്കുന്നത് ബിസിനസ് ക്ലാസുകള്‍ക്കാണെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഫിസിഷ്യനും മെഡിക്കല്‍ അഡൈ്വസറുമായ ഡേവിഡ് പവല്‍ പറയുന്നത്. കോവിഡിന് മുമ്പുള്ളത് പോലുള്ള യാത്രക്കാരുടെ സമ്പര്‍ക്ക രീതികളും മറ്റ് യാത്രക്കാര്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും അത് പോലെ അടുത്തടുത്തിരിക്കുന്ന ആളുകള്‍ ഭക്ഷണത്തിനായി മാസ്‌ക് താഴ്ത്തുമ്പോള്‍ ഒരേ സമയം മറ്റുള്ളവരും താഴ്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2

കോവിഡിന്റെ ഡെല്‍റ്റ എത്ര അപകട സാധ്യത വര്‍ധിപ്പിക്കുന്നതകായാലും അതിന്റം രണ്ടോ മൂന്നോ മടങ്ങ് അധികമായിരിക്കും ഒമൈക്രോണിന്റെ വ്യാപന സാധ്യതയെന്ന് അനുമാനിക്കേണ്ടതുണ്ടെന്ന് മുന്‍ ന്യൂസിലാന്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോവല്‍ പറഞ്ഞു. വിമാനത്തില്‍ എങ്ങനെ അപകടസാധ്യത കുറ്കകാം എന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അത് സമാനമായ അളവില്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവായ സ്പര്‍ശന പ്രതലങ്ങള്‍ ഒഴിവാക്കുക, സാധ്യമാകുന്നിടത്തെല്ലാം കൈ ശുചിത്വം, മാസ്‌കുകള്‍, അകലം പാലിക്കല്‍, നിയന്ത്രിത ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍, മറ്റ് ഉപഭോക്താക്കളുമായി മുഖാമുഖം സമ്പര്‍ക്കം ഒഴിവാക്കാന്‍ എന്നിവ ശ്രമിക്കുക, വിമാനത്തില്‍, ഭക്ഷണം, പാനീയ സേവനങ്ങള്‍ എന്നിവയ്ക്ക് പുറമെ മാസ്‌ക്ക് അഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോവിഡ് പടരുന്നത് ഒരു പരിധി വരെ കുറക്കാന്‍ സാധിക്കും.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

3

മുന്‍കരുതലുകള്‍ എല്ലാം ഒന്ന് തന്നെയാണെന്നും സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാളുകള്‍ എന്നിവടങ്ങളിലെ അപകടസാധ്യതകള്‍ പോലെതന്നെ വിമാനത്തില്‍ അപകട സാധ്യത അല്‍പം കൂടുതലാണെന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രംണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയാണെങ്കില്‍ യാത്രക്കാരോട് മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണമെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് 10 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണെങ്കില്‍ അവരോട് ഭക്ഷണം കഴിക്കരുതെന്നും വെള്ളം കുടിക്കരുതെന്നും പറയുന്നത് യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ മിക്ക എയര്‍ലൈനുകളും പ്രോത്സാഹനമാണ് യാത്രകാര്‍ക്ക് നല്‍കുന്നത്. പക്ഷെ മാസ്‌ക് താഴ്ത്താന്‍ അനുവദിക്കാറുമില്ല.

4

മാസ്‌ക് ധരിച്ചാണ് രണ്ട് പേര്‍ യാത്ര ചെയ്യുന്നതെങ്കില്‍ അഴര്‍ സുരക്ഷിതരാണ്. അതിലവൊരാള്‍ മാസ് താഴ്ത്തുകയോ അഴിക്കുകയോ ചെയ്താല്‍ അയാളില്‍ നിന്ന് മറ്റെയാളിലേക്ക് രോഗം പടരുന്നു. അതേസമയം രണ്ട് പേരും നീക്കം ചെയ്യുരകയാണെങ്കില്‍ രോഗം വേഗത്തില്‍ തന്നെ പടര്‍ന്നു പിടിക്കുകയാണ് ചെയ്യുകയെന്നും പോവല്‍ പറഞ്ഞു. ഇതിനെക്കാലുപരി വാക്‌സിന്‍ സ്വീകരിക്കുകയാണ് ഏറ്റവും വലിയ പ്രതിരോഘ മാര്‍ഗം. വാരക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ ഡബിള്‍ മാസ്‌ക്ക് ധരിച്ചവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കും. ഒമൈക്രോണിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മറ്റ് ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്ന സംരക്ഷണമാണ് പ്രധാനം ചെയ്യുന്നത്.

5

വിമാനം പൊതുവെ അടഞ്ഞ ഇടമായതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണ്. വാക്‌സിനേഷന്‍ ചെയ്യുക, പരിശോധന നടത്തുക, മാസ്‌ക് ധരിക്കുക,, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ മാത്രമേ ഇതിനെ ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുകയുള്ളു. തുണികൊണ്ട് നിര്‍മിച്ച മാസ്‌കുകളെക്കാല്‍ ഏറ്റവും ഉത്തമം സര്‍ജിക്കല്‍ഡ മാസ്‌കുകളാണ്. അത് 10 മുതല്‍ 20 ശതമാനം വരെ സംരക്ഷണം നല്‍കുന്നു. 2020 മാര്‍ച്ചില്‍ വിമാനത്തില്‍ വ്യാപിച്ച കേസുകളില്‍ ഭൂഭാഗവും, മാസ്‌ക് ധരിക്കുന്നതിന് മുമ്പ്, പരിശോധനക്ക് മുമ്പ്, ബോര്‍ഡിംഗ് നടപടി ക്രമങ്ങള്‍ക്ക് മുമ്പ്, സുഖമില്ലെങ്കില്‍ വിമാനത്തില്‍ കയറരുതെന്ന് അവബോധം ഉണ്ടാകുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത കേസുകളാണെന്ന് കണ്ടെത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.

6

നടക്കുള്ള സീറ്റുകള്‍ ഒഴിവാക്കുകയാണെങ്കില്‍ സീറ്റിന്റെ രണ്ടറ്റത്ത് ഇരിക്കുന്നവര്‍ക്ക് അത് കൂടുതല്‍ പ്രയോജനകരമാണ്. കാരണം കൂടുതല്‍ സാമൂഹിക അകലമാണ് അവിടെ സാധ്യമാകുന്നത്. എന്നാല്‍ ഇത് ഒരുപാട് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. വിമാനത്തിലുണ്ടാകുന്ന വായുവിലൂടെ ഇത് പകരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ ഉടനീളം യാത്രക്കാരില്‍ നിന്ന് ജോലിക്കാരിലേക്ക് കാര്യമായി പടര്‍ന്നിട്ടില്ല. ചിലത് ഉണ്ടായിട്ടുണ്ട്, പക്ഷേ അത് വളരെ വളരെ ചെറിയ സംഖ്യകള്‍ മാത്രമാണ്. ഇത് യാത്രക്കാരില്‍ നിന്ന് യാത്രക്കാരിലേക്കോ ജീവനക്കാരില്‍ നിന്ന് ജോലിക്കാരിലേക്കോ ആയിരിക്കക്കും പകരുക. ഇതിനകം നിലവിലിരിക്കുന്ന നടപടികളെക്കുറിച്ച് നമുക്ക് കര്‍ശനമായിരിക്കുക, കൂടാതെ ഒമൈക്രോണില്‍ കുറച്ചുകൂടി ഡാറ്റ ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

7

യാത്രയില്‍ നിന്ന് ചെറിയ കുട്ടികള്‍ക്ക് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കുറവാണ്, കാരണം കുട്ടികള്‍ക്ക് ഗുരുതരമായ കോവിഡിന്റെ സാധ്യത വളരെ കുറവാണ്. ഒമൈക്രോണില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഒന്നാണിത്. അപകടസാധ്യത അവര്‍ക്ക് അത്ര വലുതല്ല. അപകടസാധ്യത അവര്‍ നേരിയ തോതില്‍ രോഗബാധിതരാകാം, അത് അറിയില്ല, യാത്രയ്ക്കിടയില്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതൊരു അപകടമാണ്. അവരെ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടാണ്. അവ ചെറുതാണെങ്കില്‍, അത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+