'ഇന്ത്യ ഒരു മതേതര രാജ്യം'; ബുൾഡോസർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി
ഡൽഹി: പൊതുസുരക്ഷ പരമ പ്രധാനമാണെന്ന് സുപ്രീംകോടതി. കുറ്റവാളിയുടെ മതം, സമുദായം, വിശ്വാസങ്ങൾ എന്നിവ പരിഗണിക്കാതെ അനധികൃത നിർമാണങ്ങൾ കൈകാര്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി, കേസ് പരിഗണിച്ച ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ നിയമത്തിൻ്റെ ഏകീകൃത പ്രയോഗത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.
അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ ബുൾഡോസർ ഉപയോഗിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ അവരുടെ മതപരമായ ബന്ധങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. ക്രിമിനൽ കേസുകളലിൽ പ്രതിയാകുന്നവരുടെ വസ്തുവകകൾ ഇടിച്ച്നിരുത്തുന്നത് നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഒക്ടോബർ 1 വരെ രാജ്യത്തെവിടെയും ഇത്തരത്തിൽ പൊളിക്കൽ നടത്തരുതെന്നും പറഞ്ഞിരുന്നു.

കുറ്റാരോപിതർക്കെതിരെയുള്ള ബുൾഡോസർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളിലും പിടിമുറുക്കിയ ഈ പ്രവണത പലപ്പോഴും ' ബുൾഡോസർ നീതി' എന്നാണ് വിളിക്കപ്പെടാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ അനധികൃത കെട്ടിടങ്ങൾ മാത്രമെ പൊളിച്ച് നീക്കാറുള്ളൂവെന്ന നിലപാടാണ് സംസ്ഥാന അധികാരികൾ സ്വീകരിക്കുന്നത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് വേണ്ടി സോളിസ്റ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഒരു ക്രിമിനൽ കേസിൽ പ്രതിയായത് ബുൾഡോസർ നടപടി നേരിടാനുള്ള കാരണമായിരിക്കുമോ എന്ന് കോടിതി ചോദിച്ചു. ഒരു സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് ഏതാനും സന്ദർഭങ്ങളുടെ അടിസ്ഥാനത്തിവാണ് കോടതി നിർദ്ദേശങ്ങൾ പുറപ്പടുവിക്കുന്നതെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് സോളിസ്റ്റർ ജനറൽ പറഞ്ഞു.
അതേ സമയം, നമ്മൾ ഒരു മതേതര രാജ്യമാണ്, ഞങ്ങളുടെ നിർദ്ദേശങ്ങൾ മതമോ സമുദായമോ നോക്കാതെ എല്ലാവർക്കും ആയിരിക്കും. തീർച്ചയായും, കയ്യേറ്റത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞു ... അത് ഒരു പൊതു റോഡിലോ നടപ്പാതയിലോ ജലാശയത്തിലോ റെയിൽവേ ലൈൻ ഏരിയയിലോ ആണെങ്കിൽ, അത് പോകണം, പൊതു സുരക്ഷ പരമപ്രധാനമാണ്, അത് ഗുരുദ്വാരയോ ദർഗയോ ക്ഷേത്രമോ ആകട്ടെ, റോഡിന് നടുവിൽ ഏതെങ്കിലും മതപരമായ ഘടന ഉണ്ടെങ്കിൽ, അത് പൊതുജനങ്ങളെ തടസ്സപ്പെടുത്തരുത്, "കോടതി പറഞ്ഞു.
ചില സമിദായങ്ങൾക്കെതിരായ ശിക്ഷാനടപടിയായി ബുൾഡോസർ നീതി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ആശങ്ക ഹർജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സി യു സിംഗ് ഉന്നയിച്ചു. അതേ സമയം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ബുൾഡോസർ നടപടി വളരെ കുറച്ച് മാത്രമായിരിക്കുമെന്ന് മേത്ത പറഞ്ഞു. എന്നാൽ ഒന്നോ രണ്ടോ പേരല്ല, 4,.45 ലക്ഷമാണെന്ന് ഇതെന്ന് ബെഞ്ച് പ്രതികരിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications