വീട്ടിലിരിക്കാതെ പരാതി കൊടുക്കാമായിരുന്നില്ലേ..? ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ യോഗേശ്വര്‍ ദത്ത്
ന്യൂദല്‍ഹി: റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ കായിക താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. ബ്രിജ് ഭൂഷണിന് എതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും ഇനി താരങ്ങള്‍ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും യോഗേശ്വര്‍ ദത്ത് ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷണിന് എതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് രൂപീകരിച്ച ഏഴംഗ കമ്മിറ്റിയിലെ അംഗമമാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ബ്രിജ് ഭൂഷണിന് എതിരെ ഡല്‍ഹി പോലീസ് വെള്ളിയാഴ്ച രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ പ്രതിഷേധ സമപത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ ആറ് ദിവസമായി ജന്തര്‍ മന്തറിന് സമീപമുള്ള പ്രതിഷേധ സ്ഥലാത്താണ് ഗുസ്തിക്കാര്‍ ഉറങ്ങുകയും പരിശീലനം നടത്തുകയും ചെയ്യുന്നത്. അതേസമരം പരാതിക്കാര്‍ 3 മാസം മുമ്പ് ഈ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു. ഇനി ഗുസ്തിക്കാര്‍ അവരുടെ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഇരുവിഭാഗത്തിന്റെയും അഭിപ്രായം കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് താന്‍ അംഗമായ സമിതിയുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. സമിതിക്കോ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കോ ശിക്ഷിക്കാന്‍ കുറ്റക്കാരെ അവകാശമില്ല. ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ത്തിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ് എന്നും ദത്ത് ചോദിച്ചു.
3 മാസം മുമ്പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയെടുക്കണമായിരുന്നു. വീട്ടിലിരുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല എന്നും യോഗേശ്വര്‍ ദത്ത് കൂട്ടിച്ചേര്‍ത്തു. നേരത്തെ പിടി ഉഷയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയുണ്ട്, തെരുവില്‍ പോകുന്നതിനുപകരം അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു, എന്നാണ് പിടി ഉഷ പറഞ്ഞത്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
ഇത് കായിക മേഖലയ്ക്ക് ഒട്ടും നല്ലതല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഒരു മുന്‍ വനിതാ അത്ലറ്റ് ആയിട്ട് പോലും ഉഷ മറ്റ് വനിതാ അത്ലറ്റുകളെ ശ്രദ്ധിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പിടി ഉഷയെ പോലുള്ളവരെ കണ്ടാണ് തങ്ങള്‍ ഈ മേഖലയിലേക്ക് വന്നത് എന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. ഉഷയുടെ പ്രസ്താവന അനുചിതമാണ് എന്ന് വിനേഷ് ഫോഗട്ടും പറഞ്ഞിരുന്നു.
അതേസമയം പിടി ഉഷയുടെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ പറയാനില്ല എന്നാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞത്. ഇരുകൂട്ടര്‍ക്കും അവരുടേതായ ന്യായമുണ്ട്. കായിക മന്ത്രി അനുരാഗ് താക്കൂറുമായി പ്രതിഷേധക്കാര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശം അറിയില്ല എന്നും യോഗേശ്വര്‍ ദത്ത് വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications