തെലങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊന്നു
ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. പെഡപ്പള്ളിയില്‍ ജില്ലയിലെ രാമഗിരി മണ്ഡലില്‍ വെച്ചാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണുണ്ടായത്. കല്വച്ചേലയിലെ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ എത്തി ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അഭിഭാഷകരായ വാമന്‍ റാവു, ഭാര്യ ശ്രീമതി നാഗമാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്ന് ജന്മനാടായ മന്ദാനിയിലേക്ക് കാറിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്മാറുന്നു-ചിത്രങ്ങള്‍ കാണാം
ആക്രമണത്തിന് ശേഷം പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതിനാല്‍ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പടേയുള്ള എല്ലായിടങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പൊലീസ് പറഞ്ഞു.
I P L 2021: ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ലേലത്തില്‍ പോണ്ടിങ് ഉണ്ടാകില്ല, കൈഫ് നയിക്കും
അമിത് ഷാ പറഞ്ഞു; തൃശൂര്‍ ഇങ്ങെടുക്കാന്‍ സുരേഷ് ഗോപി വീണ്ടും ഇറങ്ങിയേക്കും, ബി ജെ പിക്ക് പ്രതീക്ഷ
ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം
Recommended Video