Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് മൗലികാവകാശമോ? നിര്‍ണായക വിധി ഇന്ന്: കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിർണായക വിധി ഇന്ന്. കർണാടക ഹൈക്കോടതിയാണ് വിധി പറയുന്നത്. രാവിലെ 10 . 30 നാണ് കോടതി വിധി പറയുന്നത്.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ സുരക്ഷ ശക്തമാക്കി. കർണാടകയിലെ തലസ്ഥാനമായ ബെംഗളൂരു അടക്കം വിവിധ മേഖലകളിൽ ഇന്ന് നിരോധനാജ്ഞയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി കർണാടക കോളേജിലെ വിദ്യാർഥികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

1

എന്നാൽ, ഹിജാബ് മൗലികാവകാശങ്ങളുടെയും മതാചാരങ്ങളുടെയും ഭാഗമല്ല എന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നത്. വിധി പറയുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ സുരക്ഷ ശക്തമാക്കിയിരുന്നു. ക്രമ സമാധാനത്തിന് ഭംഗം വരുത്തിയതിനാൽ കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് പുറത്തിക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പുറത്തിറക്കിയ ഉത്തരവിൽ ആണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചത്തേയ്ക്കാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുക.

2

"ബെംഗളൂരു നഗരത്തിലെ സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ഗേറ്റിന്റെ 200 മീറ്റർ ചുറ്റളവിൽ ഒത്തുചേരൽ, പ്രക്ഷോഭം അല്ലെങ്കിൽ പ്രതിഷേധം എന്നിവ നിരോധിക്കുന്നു. - ഉത്തരവിൽ പറയുന്നു. അതേസമയം, ജില്ലയിൽ പൊലീസിന്റെ സുരക്ഷ തുടരുമെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധൻ വ്യക്തമാക്കി. 'സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ ലോക്കൽ പോലീസിനെയും കർണാടക സ്റ്റേറ്റ് റിസർവ് പോലീസിനെയും വിവിധ പ്രദേശങ്ങളായി നിയോഗിച്ചിട്ടുണ്ട്.

3

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാണ്. നിരോധനാജ്ഞ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 5 - ന് കർണാടക സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നതായിരുന്നു ഉത്തരവ്.അതേസമയം, ഡിസംബർ 28 - ന് ഹിജാബ് ധരിച്ച പ്രീ യൂണിവേഴ്സിറ്റി സർക്കാർ കോളേജിൽ എത്തിയ പെൺകുട്ടികൾക്ക് കോളോജിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഉഡുപ്പിയിലെ പി യു കോളേജിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിവാദം വ്യാപിച്ചു തുടങ്ങി.

4

ഉഡുപ്പിയിലെയും മംഗളൂരുവിലെയും രണ്ട് കോളേജുകൾ സംസ്ഥാന വ്യാപകമായി ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന ആവിശ്യവുമായി പ്രതിഷേധം നടത്തി. തുടർന്ന് സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ എതിർക്കാൻ ഹിന്ദു ഗ്രൂപ്പുകൾ രംഗത്ത് വന്നിരുന്നു. ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ കാവി ഷാൾ ധരിക്കാൻ അനുവദിക്കമെന്ന് ഹിന്ദു ഗ്രൂപ്പുകൾ വ്യക്തമാക്കി. ശിവമോഗയിൽ അടക്കം ഒറ്റപ്പെട്ട നിരവധി പ്രതിഷേധങ്ങളും സംഘർഷങ്ങളും ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ടു. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുകയായിരുന്നു.

Recommended Video

cmsvideo
    കേരളം; സംപ്രേഷണ വിലക്ക്;മീഡിയ വൺ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
    5

    വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ 250 ഓളം വിദ്യാർത്ഥികൾ എഴുതുവാൻ തയ്യാറായില്ല. തുടർന്ന് വിദ്യാർഥികൾക്ക് നിരവധി സംഘടനകളുടെ പിന്തുണ ഉണ്ടായി. മംഗ്ലൂരുവിലും മാണ്ഡ്യയിലും സർക്കാർ കോളേജുകളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. കർണാടകയുടെ തെരുവുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ല എന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നത്.

    6

    ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ല. ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ കഴിയില്ലെന്നും കർണാടക സർക്കാർ വാദിച്ചു. അതിനാൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ ,ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗം എന്നാണ് ആണ് ഹർജിക്കാരായ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. അനുച്ഛേദം 14, 19, 25 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ വ്യക്തമാകുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+