ഭയാനകം, മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് അവസാനിപ്പിക്കൂ; ഹിജാബ് വിവാദത്തില്‍ മലാല
ന്യൂയോര്‍ക്ക്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും സമാധാന നൊബേല്‍ ജേതാവുമായ മലാല യൂസുഫ് സായ്. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മലാല പറഞ്ഞു. ലോകത്തെമ്പാടും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്നയാളാണ് മലാല യൂസഫ് സായി. പാകിസ്ഥാനില്‍ ജനിച്ച മലാലയ്ക്കെതിരെ താലിബാന് വെടിയുതിര്‍ത്തിരുന്നു. പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടി പരസ്യമായി സംസാരിച്ചതിന്റെ പേരിലായിരുന്നു ഇത്. ഗുരുതരാവസ്ഥയിലായ മലാലയെ ബര്‍മിംഗ്ഹാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവില്‍ ബ്രിട്ടനിലാണ് മലാല. ഇതിന് ശേഷം മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ സജീവമായ നിലകൊണ്ടു. 2014 ലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതോടെ 'ഐ ലവ് ഹിജാബ്' എന്നപേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചു. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു.

അതേസമയം ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കര്‍ണാടക ഹൈക്കോടതി ഹര്‍ജി നല്കി. ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് കേസില്‍ ഹൈക്കോടതി വാദം കേട്ടിരുന്നു. ഇന്ന് വീണ്ടും തുടരും. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിവിദ്യാര്ഥികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ അറിവിലും സദ്ഗുണത്തിലും ഈ കോടതിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അത് പ്രായോഗികമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. ഇന്ന് 2.30 നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. വികാരങ്ങള്‍ക്കനുസൃതമായിട്ടല്ല, ഭരണഘടന അനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് വാദത്തിനിടെ പറഞ്ഞിരുന്നു.
Recommended Video


അതേസമയം വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. യൂണിഫോം തീരുമാനിക്കാന്‍ കോളേജ് വികസന സമിതികള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അത് പാലിക്കുമെന്നും സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് അത്ര നിരുപദ്രവകരമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കാമത്ത് ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിപിക്കുകയാണ്.

സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ തുടങ്ങിയ ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. അച്ചടക്കവും ഏക ഡ്രസ് കോഡും നിര്‍ബന്ധമാണെന്ന് മധ്യപ്രദേശ് മന്ത്രി പറഞ്ഞു. തലമറച്ചെത്തിയവരെ തടഞ്ഞ അധ്യാപകനെതിരായ ആരോപണം അന്വേഷിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. സ്കൂളുകളില്‍ അച്ചടക്കത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പാര്‍മര്‍ പറഞ്ഞു.

ഹിജാബ് നിരോധനത്തെ പിന്തുണച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിജാബ് സ്കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരമ്പര്യം പിന്തുടരുന്നവര്‍ക്ക് വീട്ടില്‍ അത് തുടരാം. സ്കൂളുകളില്‍ അനുവദിക്കില്ല. സ്കൂളുകളില്‍ ഡ്രസ് കോഡ് ശക്തമാക്കുമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹിജാബ് നിരോധനത്തിനെതിരെ പുതുച്ചേരിയില്‍ എസ് എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications