Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചൽ പ്രദേശിൽ താമര വിരിഞ്ഞു; കോൺഗ്രസിന് കനത്ത തിരിച്ചടി

. ഹിമാചലിൽ 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇവിടെ കോൺഗ്രസിനെ മലർത്തി അടിച്ച് ബിജെപി സർക്കാർ അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

Recommended Video

cmsvideo
    ഹിമാചലില്‍ കോണ്‍ഗ്രസ് തിരിച്ചടി

    2.42: ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിംഗ് വിജയിച്ചു

    2.20: ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിംഗ് വിജയിച്ചു. മകൻ വിക്രമാദിത്യ സിംഗ് പരാജയപ്പെട്ടു.

    2.03:ഹിമാചൽ മന്ത്രി സുധീർ ശർമ ധർമശാലയിൽ തോറ്റു. ഇവിടെ വിജയിച്ചത് ബിജെപിയിലെ കിഷൻ കപൂർ.

    1.00: ബിജെപി മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന് പരാജയം

    12.00 ഹിമാചലിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വിജയം

    10.52:ഹിമാചലിൽ വിക്രമാദിത്യ സിംഗ് മുന്നേറുന്നു

    10.52: മുഖ്യമന്ത്രി വിദർഭാ സിംഗ് മുന്നേറുകയാണ്

    10.49: ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമല്‍ പിന്നില്‍. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് ധുമാല്‍ പിന്നിട്ടു നില്‍ക്കുന്നത്.

    10.49: ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമല്‍ പിന്നില്‍. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് ധുമാല്‍ പിന്നിട്ടു നില്‍ക്കുന്നത്.

    10.31: തിയോഗില്‍ രാകേഷ് സിന്‍ഹ മുന്നില്‍.1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ.

    9.30: ഹിമാചൽപ്രദേശിൽ ബിജെപിയ്ക്ക് മിന്നുന്ന വിജയം. 68 സീറ്റുകളിൽ 39 എണ്ണം ബിജെപിയ്ക്ക്. ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് 25 സീറ്റുകൾ മാത്രമാണ് നേടിയത്.മറ്റുള്ളവ 4 സീറ്റുകളും നേടി

    9.30:ഹിമാചൽ പ്രദേശിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക്.66 സീറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 44 സീറ്റുകൾ ബിജെപിയ്ക്കും 20 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു

    9.15: വേട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ 28 സീറ്റുകളിൽ ബിജെപി മുന്നേറുന്നു. 20 സീറ്റുകളിൽ കോൺഗ്രസും നാലു സീറ്റുകളിൽ മറ്റുള്ളവയും

    9.10: 40 സീറ്റുകൾ എണ്ണി കഴിഞ്ഞപ്പോൾ ഹിമാചലിൽ 22 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 14 സീറ്റുകളിൽ കോൺഗ്രസും

    9.00: വോട്ടെണ്ണൽ ആരംഭിച്ച് 1 മണിക്കൂർ പിന്നിടുമ്പോൾ ഹിമാചലിൽ ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യമാണ് . 68 സീറ്റുകളിൽ 29 എണ്ണം എണ്ണി കഴിഞ്ഞപ്പോൾ ബിജെപി മുന്നിലാണ്. ബിജെപിയ്ക്ക് 17 ഉം കോൺഗ്രസിനു 8ഉം മറ്റുള്ളവയ്ക്ക് 4 ഉം ആണ്.

    8.55 : ഹിമാചൽ പ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ. 13 മണ്ഡലങ്ങളിൽ ബിജെപിയും 4 മണ്ഡലങ്ങളിൽ കോൺഗ്രസും മുന്നിൽ തന്നെ . രണ്ടിടത്ത് മറ്റു കക്ഷികൾ ലീഡ് ചെയ്യുന്നു.

    8.45: ഹിമാചലിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. വോട്ടെണ്ണി 45 മിനിട്ട് പിന്നിട്ടപ്പോഴേക്കും ബിജെപി 16 ഉം കോൺഗ്രസിനു 2 മാണ്.

    8.33: ബിജെപി 9 സീറ്റിനു മുന്നിലാണ് കോൺഗ്രസിന് 2 സീറ്റും

    ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ മലർത്തി അടിച്ച് ബിജെപി . 68 സീറ്റുകളിൽ 44ബിജെപി പിടിച്ചെടുത്തു. 2012 ൽ 36 സീറ്റുകളോടെ കോൺഗ്രസ് സർക്കാർ ഹിമാചലിൽ അധികാരത്തിലേറിയത്. എന്നാൽ 2017ൽ 20 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. കൂടാതെ തിയോഗിൽ സിപിഎം മുന്നേറുന്നു.

    ഹിമാചൽ പ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് നേരത്തെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരുന്നു. ഹിമാചലിലെ അർക്കിയിൽ മുഖ്യമന്ത്രി വിദർഭാ സിംഗ് മുന്നേറുകയാണ്. കൂടാതെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായ പ്രേംകുമാർ ധുമാൽ സുജൻപൂരിൽ മുന്നേറുകയാണ്.

    bjp- congress

    നവംബർ 9 നാണ് ഹിമാചലിൽ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 50,25,941 വോട്ടർമാരാണ് ഉള്ളത്. റെക്കോർഡ് വോട്ടിങ് നടന്ന ഹിമാചലിൽ 74 ശതമാനമായിരുന്നു വോട്ടിങ്. .

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+