വീരേന്ദ്രസിങിനെ പൂട്ടാൻ ബിജെപി കളത്തിലിറക്കുന്നത് ദുമലിനെ, എന്തും സംഭവിക്കാം, ആകാംക്ഷയിൽ രാജ്യം
ബിജെപി ദേശീയ അധൃക്ഷൻ അമിത്ഷായാണ് പ്രേം കുമാറിന്റെ പേര് നിർദേശിച്ചത്.
ദില്ലി: നവംബർ 9 നു നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രേംകുമാർ ദുമൽ ബിജെപി സ്ഥാനാർഥിയാകും .ബിജെപി ദേശീയ അധൃക്ഷൻ അമിത്ഷായാണ് പ്രേം കുമാറിന്റെ പേര് നിർദേശിച്ചത്.ശനിയാഴ്ച ദില്ലിയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥി നിർണയമുണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ ജെപി നഡ്ഡയുടെ അധ്യക്ഷതയിലായിരുന്ന യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരുമാനിച്ചത്.
സാബിയോടുള്ള മനോഭാവത്തിൽ മാറ്റം വരണം, നേവിയുടെ ഉത്തരവ് പുനഃപരിശേധിക്കണമെന്ന് കോടതി
രണ്ടു തവണ ഹിമാചൽ മുഖ്യമന്ത്രിയായിരുന്നു പ്രേംകുമാർ ദുമൽ. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നഡ്ഡയുടെ പേര് പുറത്തു വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥി ആകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നഡ്ഡ പറഞ്ഞു.
ട്രാൻസ്ജെൻഡറുകളെ തൊട്ടാൽ പൊള്ളും.... ട്രംപിന്റെ ഉത്തരവ് കോടതി മടക്കി, കാരണം...
എന്നാൽ ഹിമാചൽ പ്രദേശിൽ വികസനം നടപ്പിലാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും മുഖ്യമന്ത്രി വീരേന്ദ്രസിങ് അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും വിജയം നേടുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും വിരേഭഭ്ര സിങ് പറഞ്ഞു. ആർകി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. 68 അംഗം നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് നവംബർ 9 നു നടക്കുക. ഫലപ്രഖ്യാപനം ഡിസംബർ 18നാണ് ആയിരിക്കും. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാനാണ് വോട്ടെണ്ണൽ തീയതി നീട്ടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.