അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ശ്രദ്ധാ കേന്ദ്രമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 16 തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ച യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ച് ബി ജെ പിയുടെ താര പ്രചാരകന് എന്ന നിലയിലേക്ക് ഉയര്‍ന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായേക്കാള്‍ കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യോഗി ആദിത്യനാഥിന് സാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കായി മത്സരിച്ച 412 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുത്ത് ശനിയാഴ്ചയായിരുന്നു. ഡിസംബര്‍ എട്ടിന് ആണ് ഫലം പ്രഖ്യാപിക്കുന്നത്.

95 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള ഹിമാചല്‍ പ്രദേശില്‍ യോഗിയുടെ 'ഹിന്ദുത്വ ഐക്കണ്‍' എന്ന പ്രതിച്ഛായയെയാണ് പാര്‍ട്ടി വന്‍തോതില്‍ പരിഗണിച്ചത്. ഇത് ഏറെക്കുറെ ഫലം കണ്ടു എന്ന വിലയിരുത്തലിലാണ് ബി ജെ പി. യോഗിയുടെ കരിഷ്മയും ഹിന്ദുത്വത്തിന്റെ പതാകവാഹകന്‍ എന്ന പ്രതിച്ഛായയുമാണ് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനാകുന്നത്.

പ്രധാനമന്ത്രി മോദി കഴിഞ്ഞാല്‍ ബി ജെ പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ യോഗിയായി മാറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് റൗണ്ടുകളിലായി മാണ്ഡി, ഉന, കുളു, ഷിംല, കംഗ്ര, ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, സോളന്‍ എന്നീ എട്ട് ജില്ലകളില്‍ യോഗി ആദിത്യനാഥ് പ്രചാരണം നടത്തി. അദ്ദേഹത്തിന്റെ റാലികളില്‍ അയോധ്യ, രാമക്ഷേത്രം, ഇരട്ട എഞ്ചിന് സര്‍ക്കാര്‍, ഇന്ത്യ-പാക് യുദ്ധങ്ങളില്‍ ഹിമാചലിലെ സൈനികരുടെ പങ്കാളിത്തം, തീവ്രവാദം, കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയം എന്നിവ പരാമര്‍ശിച്ചിരുന്നു.

ബി ജെ പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ നരേന്ദ്ര മോദി രണ്ട് റൗണ്ടുകളിലായി ഹിമാചലില്‍ നാല് റാലികളെ ആണ് അഭിസംബോധന ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് റൗണ്ടുകളിലായി 11 റാലികളെ അഭിസംബോധന ചെയ്തു. ഹിമാചലില്‍ പ്രചാരണത്തിനെത്തിയ ബി ജെ പി മുഖ്യമന്ത്രിമാരില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും യഥാക്രമം മൂന്ന് റാലികളില്‍ സംസാരിച്ചു.

യോഗിയുടെ പ്രചാരണം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നതായി യു പിയിലെ ബി ജെ പി നേതാക്കള്‍ പറയുന്നു. യോഗി മാതൃക നല്ല ഭരണത്തിന്റെ മാതൃകയായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാലാണ് അദ്ദേഹം മറ്റ് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തുന്നത് എന്നാണ് യു പി ബിജെപി വക്താവ് രാകേഷ് ത്രിപാഠി ദി പ്രിന്റിനോട് പറഞ്ഞത്.

2017 ലെ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ റാലികളെ യോഗി ഇത്തവണ അഭിസംബോധന ചെയ്തു. ഹിമാചല്‍ പ്രദേശ് ദേവഭൂമിയാണ് എന്നും യോഗിയുടെ റാലികള്‍ പ്രവര്‍ത്തകരിലും ജനങ്ങളിലും ഒരു പുതിയ ആവേശം സൃഷ്ടിച്ചു എന്നുമാണ് ഹിമാചല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേഷ് കശ്യപ് പറയുന്നത്. അതേസമയം യോഗി ആദിത്യനാഥിന്റെ വരവ് സംസ്ഥാനത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications