'അത് അപകീർത്തിപ്പെടുത്താനുള്ള ശ്രമം; സുപ്രീം കോടതി വരെ തള്ളിയ ആരോപണം'; അദാനി ഗ്രൂപ്പ്
ഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്. അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അടക്കം തള്ളിയ ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. വസ്‌തുതകളെയും നിയമത്തെയും അവഗണിച്ച് കൊണ്ട് വ്യക്തിപരമായ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ആരോപണങ്ങളെന്നും അദ്ദേഹം അദാനി ഗ്രൂപ്പ് ആരോപിച്ചു.
ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ ആരോപണങ്ങൾ, വസ്‌തുതകളോടും നിയമങ്ങളോടും ബോധപൂർവമായ അവഗണനയാണ്.സമഗ്രമായ അന്വേഷണം നടത്തി അടിസ്ഥാനരഹിതമെന്ന് തെളിയിക്കപ്പെട്ടതും 2023 മാർച്ചിൽ സുപ്രീം കോടതി ഇതിനകം തള്ളിക്കളഞ്ഞതുമായ അപകീർത്തികരമായ ആോപണങ്ങളാണിത്. ഞങ്ങളുടെ വിദേശ നിക്ഷേപങ്ങൾ പൂർണമായും സുതാര്യമാണ്. നിരവധി ഇന്ത്യൻ സുരക്ഷ നിയമങ്ങൾ ലംഘിച്ചൊരു സ്ഥാപനമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹിൻഡർബർഗിന്റേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ്. ഇത്തരം ആരോപണങ്ങൾ ഇന്ത്യൻ നിയമങ്ങളോടുള്ള വ്യക്തമായ അവഗണനയാണ്',അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വിശദീകരിച്ചു.

എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തികളുമായി കമ്പനിക്ക് യാതൊരു വാണിജ്യ ഇടപാടുമില്ലെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും കമ്പനി പറഞ്ഞു. സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധുരിക്കും ഭർത്താവിനും ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മൗറീഷ്യസിൽ ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ പേരിലുള്ള രഹസ്യ കമ്പനികളിൽ മാധവിയക്കും ഭർത്താവിനും നിക്ഷേപം ഉണ്ടായിരുന്നു. 2017 ൽ അവർ സെബിയുടെ ചെയർപേഴ്സൺ ആയപ്പോൾ ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് മാധവ് ബുച്ചയാണെന്നാണ് റിപ്പോർട്ടിലെഒരു ആരോപണം. 2013 ൽസിംഗപ്പുരില്‍ റജിസ്റ്റര്‍ചെയ്ത അഗോറ പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലും ഓഹരി ഉണ്ടായിരുന്നുവെന്നും ഇത് പിന്നീട് അവർ ഭർത്താവിന് കൈമാറിയെന്നും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം ആരോപണങ്ങൾ മാധവി ബുച്ച് തള്ളി.ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നുവെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നുമായിരുന്നു സെബി മേധാവിയുടെ വിശദീകരണം. സെബി എൻഫോഴ്‌സ്‌മെൻ്റ് നടപടിയെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന് പ്രതികാര നടപടിയായി ഹിൻഡൻബർഗ് റിസർച്ച് സ്വഭാവഹത്യയ്ക്ക് ശ്രമിച്ചത് നിർഭാഗ്യകരമാണെന്ന് മാധവി ബുച്ച് പ്രതികരിച്ചു.
അതിനിടെ ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിലെ ആരോപണങ്ങൾ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിദഗ്ദ സമിതി അടക്കം വിഷയത്തിൽ വിമുഖത കാട്ടുകയാണെന്നും സഖ്യം വിമർശിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications