സംഝോധ എക്സ്പ്രസ് സ്ഫോടനം!!! ഹിന്ദുക്കൾക്ക് തീവ്രവാദിയാകാൻ കഴിയില്ലെന്ന് ഹരിയാന മന്ത്രി!!!
യുപിഎ സർക്കാർ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിച്ചു
ചണ്ഡീഗഡ്: ഹിന്ദുക്കൾക്ക് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്നു ഹരിയാന മന്ത്രി അനിൽ വിജ്. കൂടാതെ ഹിന്ദു ഭീകരവാദം എന്ന പ്രയോഗം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2007 ൽ സംഝോധ എക്സ്പ്രസിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഹിന്ദു അനുകൂല സംഘടനയാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതു തികച്ചു കോൺഗ്രസ് കൊട്ടിചമച്ചതാണെന്നും വിജ് ആരോപിച്ചു.
സംഝോധർ എക്സ്പ്രസിലെ സ്ഫോടനം
2017 ഫെബ്രുവരി 18 നായിരുന്നു 68 പേരുടെ മരണത്തിനിടയായ സ്ഫോടനം ഉണ്ടായത്. ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസു നടത്തുന്നന തീവണ്ടിയാണ് സംഝോധർ എക്സ്പ്രസ്. ഹരിയാനയിലെ പാനിപ്പത്തിൽ വച്ചായിരുന്നു തീവണ്ടിയുടെ രണ്ടു കോച്ചുകളിൽ സ്ഫോടനമുണ്ടായത്.
സ്ഫോടത്തിനു പിന്നിൽ പാകിസ്താൻ
സംഝോധ എക്സ്പ്രസിലുണ്ടായ സ്ഫോടത്തിനു പിന്നിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകളാണ്.എന്നാൽ അന്നു ഇതിനനെ കുറിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
ദേശീയ അന്വേഷണ ഏജന്‍സി ഇന്ത്യക്കാരായ അഞ്ച് പേർക്കെതിരെ പഞ്ച്കുളം പ്രത്യേക കേടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹം
തീവണ്ടി സ്ഫോടക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത് വളരെ തെറ്റയ പ്രവർത്തിയാണ്. കൂടാതെ ഇ പ്രവർത്തിയിലൂടെ യുപിഎ സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.
യുപിഎ സർക്കാർ പ്രതികളെ രക്ഷിച്ചു
സ്ഫോടത്തിനു പിന്നിലുള്ള പ്രതികളെ രക്ഷപ്പെടാൻ യുപിഎ സർക്കാർ സഹായിക്കുകയായിരുന്നുവെന്നു മന്ത്രി പറഞ്ഞു. പ്രധാന പ്രതികളെ വിട്ടയക്കുകയും നാട്ടിലുള്ള ഹിന്ദുക്കളെ തീവ്രവാദികളാക്കി മുദ്രകുത്തുകയും ചെയ്തുവെന്ന് വിജ് ആരോപിച്ചു
കോൺഗ്രസിന്റെ കെട്ടുകഥ
ഹിന്ദുക്കളെ ഭീകരവാദികളാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് തീവണ്ടി സ്ഫോടനം ഹിന്ദുക്കളുടെ തലയിൽ കെട്ടിവെച്ചത്.