ജയിലില്‍ ഇരിക്കുമ്പോള്‍ ഭാര്യയെ കസേരയില്‍ ഇരുത്തുകയാണ് ചെയ്തത്; ആര്‍ജെഡിക്കെതിരെ ആഞ്ഞടിച്ച് നിതീഷ്
പാട്ന: നവംബര്‍ 3 ന് ബിഹാര്‍ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങവെ ആര്‍ജെഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. തങ്ങളുടെ ഭരണകാലത്ത് സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും അവഗണിച്ചവരുടെ വാക്കുകളില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് നിതീഷ് കുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ബീഹാറിലെ പർബട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
"അവർ ഇന്ന് സ്ത്രീകളെ കുറിച്ച് സംസാരിക്കുന്നു, എന്നാൽ സ്ത്രീകളുടെ അവസ്ഥ നേരത്തെ എങ്ങനെ ആയിരുന്നു? അവരെ അവഗണിച്ചു, അവരുടെ പ്രശ്നങ്ങളിൽ ആരും ശ്രദ്ധിച്ചില്ല. ജയിലില്‍ പോയപ്പോള്‍ അദ്ദേഹം തന്‍രെ കസേരയില്‍ ഭാര്യയെ ഇരുത്തി. എന്നാല്‍ അവര്‍ സ്ത്രീകളുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ല."-നിതീഷ് കുമാര്‍ പറഞ്ഞു. കാലിത്തീറ്റ അഴിമതിക്കേസുകളിൽ ജയിലില്‍ പോയതിന് ശേഷം ലാലു പ്രസാദ് യാദവ് ഭാര്യ ബാബ്റി ദേവിയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയ സംഭവത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു നിതീഷ് കുമാറിന്‍റെ പരാമര്‍ശം.
തനിക്ക് അവസരം ലഭിച്ചപ്പോൾ പഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് സംവരണം നൽകിയതായും എസ്‌സി, എസ്ടി, പിന്നോക്ക വിഭാഗങ്ങൾക്ക് ക്വാട്ട നൽകിയതായും കുമാർ പറഞ്ഞു. ബീഹാർ ഇന്ന് പുരോഗമിച്ചിട്ടുണ്ടെങ്കിൽ, അതിന് ഏറ്റവും വലിയ കാരണം സ്ത്രീ പങ്കാളിത്തമാണ്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയെന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും ജെഡിയു അധ്യക്ഷന്‍ പറഞ്ഞു.
ലോക ബാങ്കിൽ നിന്ന് വായ്പയെടുത്ത് പ്രാദേശികമായി ജെഇവിക എന്നറിയപ്പെടുന്ന ബീഹാർ ഗ്രാമീണ ഉപജീവന പദ്ധതി (ബിആർഎൽപി) തന്റെ സർക്കാർ ആരംഭിച്ചതായും ഈ സംരംഭം ഇന്ന് വലിയ തോതില്‍ വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ആവശ്യപ്രകാരം താൻ വിവിധ നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾ, അങ്ങേയറ്റം പിന്നോക്ക വിഭാഗങ്ങൾ, മഹാദളിതുകള്‍ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് തങ്ങളുടെ സർക്കാർ നീതിപൂർവകമായ വികസനം ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് നഗരങ്ങളിൽ പോലും വൈദ്യുതി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എല്ലാ വീടുകളിലും വൈദ്യുതി ലഭിക്കുന്നു." ആർജെഡിയുടെ പോൾ പ്രതീകമാണ് വിളക്ക്. "ആരാണ് എന്ത് പറയുന്നതെന്നും ഏതുതരം തെറ്റാണ് ചെയ്യുന്നതെന്നും എല്ലാവർക്കുമറിയാം. അവർക്ക് (പ്രതിപക്ഷത്തിന്) ജോലി ചെയ്യാനുള്ള പരിചയമോ ജോലി ചെയ്യാൻ ആഗ്രഹമോ ഇല്ല. അവർ ഉപയോഗശൂന്യമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.