സ്കൂൾ അധ്യാപകനിൽ നിന്ന് ഹിസ്ബുളിന്റെ തലപ്പത്തേക്ക്: ആരാണ് ഏറ്റുമുട്ടലിൽ വധിച്ച റിയാസ് നായ്കൂ
ശ്രീനഗർ: ഹന്ദ്വാര ആക്രമണത്തിന് പിന്നാലെ ഹിസ്ബുൾ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പുൽവാമയിൽ ബുധനാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ റിയാസ് നായ്കൂവിനെ വധിച്ചത്. പുൽവാമയിലെ ബേഗ്പുരയിൽ ജമ്മു കശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചിട്ടുള്ളത്.
Recommended Video

സംയുക്ത ഓപ്പറേഷൻ
ദക്ഷിണ കശ്മീരിൽ നടന്ന മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഒന്നിലാണ് റിയാസ് നായ്കൂവിനെ വധിച്ചിട്ടുള്ളത്. ഷർഷാലിയിൽ നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനിൽ രണ്ട് ഭീകരരെക്കൂടി സൈന്യം വധിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നായ്കുവും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ കശ്മീർ താഴ് വരയിലെ പത്തോളം ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരുന്നു. 32 കാരനാണ് കൊല്ലപ്പെട്ട നായ്കൂ. നായ്കൂവിന്റെ അനുയായിയെന്ന് കരുതുന്ന മറ്റൊരു ഭീകരനെയും സുരക്ഷാ സേന ഇതിനൊപ്പം വധിച്ചിട്ടുണ്ട്.

തലയ്ക്ക് 12 ലക്ഷം വിലയിട്ടു
റിയാസ് നായ്കു ഹിസ്ബുൾ മുജാഹിദ്ദീന്റെ ചുമതല ഏറ്റെടുത്തപ്പോൾ തന്നെ ഇന്ത്യാ ഗവൺമെന്റ് തലയ്ക്ക് 12 ലക്ഷം വിലയിട്ടിട്ടുള്ള ഭീകരനാണ്. 2016 ജൂലൈയിൽ ഇന്ത്യ ഏറ്റുമുട്ടലിൽ വധിച്ച ഹിസ്ബുൾ തലവൻ ബർഹാൻ വാനിക്ക് ശേഷം ഇന്ത്യ തിരഞ്ഞിരുന്ന ഭീകരനാണ് നായ്കു എന്നാണ് മുൻ കശ്മീർ ഡിജിപി എസ് പി വേദ് ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ കശ്മീരിൽ ജനിച്ച നായ്കൂ 2012ൽ ഭീകരനായി മാറുന്നത് വരെയും ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു. 11 ഭീകരവാദ കേസുകളിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി കൂടിയാണ് നായ്കൂ. 2017 സെപ്തംബറിൽ സംഘടനയുടെ തലപ്പത്തിരുന്ന യാസീൻ ഇറ്റൂ സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് നായ്കൂ ഹിസ്ബുളിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ആരായിരുന്നു റിയാസ് നായ്കൂ?
ജമ്മു കശ്മീരിൽ സോഷ്യൽ മീഡിയ വഴി കശ്മീരി യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് നായ്കൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ജമ്മുകശ്മീൽ പോലീസ് ഉദ്യോഗസ്ഥരെ വധിച്ച സംഭവത്തിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച സംഭവത്തിലും പ്രതിയാണ് നായ്കൂ. നായ്കൂ ഏറ്റവുമധികം പരിചയമുള്ള ഭീകരനാണെന്നാണ് 2017ലെ ഒരു രഹസ്യാന്വേഷണ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. സാങ്കേതിക പരിജ്ഞാനം വളരെയധികമുള്ള നായ്കൂ പ്രചോദനകന്റെയും മറ്റ് വേഷത്തിലെത്തിയാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്.

മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ
മുൻനിര ഹിസ്ബുൾ ഭീകരനെ വലയിലാക്കിയെന്ന് ബുധനാഴ്ച പുലർച്ചെയാണ് ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തത്. അവാന്തിപൂരിൽ മൂന്നാമത്തെ ഭീകരവിരുദ്ധ ഓപ്പറേഷൻ നടന്നുവരികയാണന്നും പോലീസ് ട്വീറ്റിൽ കുറിച്ചിരുന്നു. പോലീസും ഭീകരരും തമ്മിൽ വെടിവെയ്പുണ്ടായതിന് പിന്നാലെയാണ് പോലീസും സൈന്യവും ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ സുരക്ഷാ സേനയിലെ 22 അംഗങ്ങളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റവും ഇക്കാലയളവിൽ വർധിച്ചിരുന്നു. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി പാക് പരിശീലനം നേടി ഇന്ത്യയിലെത്തുന്ന ഭീകരരാണ്.

ഹന്ദ്വാര ആക്രമണം
ഞായറാഴ്ച ജമ്മു കശ്മീരിലെ കുപ് വാരാ ജില്ലയിലെ ഹന്ദ്വാര ഏറ്റുമുട്ടലിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്പെക്ടർക്കും രണ്ട് പട്ടാളക്കാർക്കും ഒറ്റദിവസം ജീവൻ നഷ്ടമായിരുന്നു. തിങ്കളാഴ്ച ഇതേ പ്രദേശത്ത് നിന്ന് സിആർപിഎഫ് സംഘത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥൻ തിങ്കളാഴ്ച കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജമ്മു കശ്മീർ പോലീസിന്റെ നേതൃത്വത്തിൽ ദക്ഷിണ കശ്മീരിൽ മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷന് തുടക്കം കുറിച്ചത്. തുടർന്ന് ബുധനാഴ്ച സുരക്ഷാ സേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഭീകരരെ വധിക്കുകയും ചെയ്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications