സുപ്രീംകോടതിയില്‍ ചരിത്ര വിധി; സ്വവര്‍ഗരതി ഇനി നിയമവിധേയം; ഐപിസി 377 ഇനിയില്ല
Recommended Video

സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കിക്കൊണ്ടി സുപ്രിംകോടതിയുടെ ചരിത്രപരമായ വിധി. സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 -ാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കി. കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പിനെതിരെ പ്രമുഖ നര്ത്തകന് നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്റ തുടങ്ങിയവര്‍ നല്കി പൊതു താല്പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.

1861 ല്‍ കൊളോണിയല്‍ ഭരണകൂടം
1861 ല്‍ കൊളോണിയല്‍ ഭരണകൂടമാണ് ഈ സ്വവര്‍ഗ്ഗരതി കുറ്റകരമാക്കികൊണ്ടുള്ള നിയമം കൊണ്ടുവന്നത്. 150 വര്‍ഷത്തിലധികം പഴക്കമുള്ള 377 -ാം വകുപ്പ് എടുത്ത് കളയണമെന്ന് നിയമകമ്മീഷന്റെ 172 -ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കുന്ന പ്രഖ്യാപനങ്ങള്‍ രാജ്യാന്തരതലത്തില്‍ വന്‍ ശ്രദ്ധ നേടുമെന്നതിനാല്‍ ഇന്നത്തെ വിധിക്ക് വളരെ അധികം പ്രാധാന്യമാണുള്ളത്.

2013 ല്‍
377ാം വകുപ്പ്പ്രകാരം ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് 10 വര്‍ഷം വരെ തടവനുഭവിക്കണം. 2009 സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിയമങ്ങള്‍ റദ്ദാക്കുന്നത് പാര്‍ലമെന്റിന്റെ ജോലിയാണെന്നായിരുന്ന് അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

വിധി എന്തായാലും അത് അംഗീകരിക്കും
377ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ ഭരണഘടന ബെഞ്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം. സുപ്രിംകോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് കോടതിയില്‍ അറിയിച്ചത്.

പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്ക്കും അവകാശം
ലിംഗഭേദമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം തുടരുന്നതിനിടെ സുപ്രിംകോടതി പരാമര്‍ശം നടത്തിയിരുന്നു. ഐപിസി 377-ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ഹര്‍ജിക്കാരെ എതിര്‍ത്തുകൊണ്ട് ക്രൈസ്തവ സംഘടനകള്‍ വാദിച്ചത്.

ദീപക് മിശ്ര
ഒറ്റവിധിക്ക് പകരം വ്യത്യസ്തമായ വിധികളാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. വിധി പ്രസ്താവന തുടങ്ങിയപ്പോള്‍ തന്നെ 377 -ാം വകുപ്പ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ഞാന്‍ എന്താണോ അത് തന്നെയാണ് മരിക്കുന്നത് വരേയും. ഭയപ്പാടില്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും വേണമെന്നും ദീപക് മിശ്ര പറഞ്ഞു.

ചരിത്രപരമായ വിധി
ലൈംഗിത ഭയത്തോടെ ആവരുത്. ഒരാളുടെ സ്വകാര്യ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും ദീപക് മിശ്ര വ്യക്തമാക്കി. നാല് വിധിപ്രസ്താവനയാണ് ഇന്ന് കോടതി പുറപ്പെടുവിച്ചത്. രാജ്യം ഉറ്റുനോക്കിയിരുന്നു ചരിത്രപരമായ വിധിയായിരുന്നു ഇത്.

ലോകത്ത് 23 രാജ്യങ്ങളില്‍
ലോകത്ത്് 23 രാജ്യങ്ങളില്‍ ഇതുവരെ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റുപല രാജ്യങ്ങളും ഈ നിയമത്തിന്‍െ പാതതുടരുന്നതിനുള്ള ഒരുക്കത്തിലാണ്. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമാണ് ഇന്ന് കോടതി പരിഗണിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷിയില്‍ കോടിതക്ക് മുന്നില്‍ നിരവി സാമൂഹ്യപ്രവര്‍ത്തകരും എല്‍ജിബിടി സമൂഹവും സന്നിഹിതരായിരുന്നു
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications