രണ്ടു വർഷത്തിനിടെ നഷ്ടമായത് 22 ലിറ്റർ രക്തം; ക്യാപ്സ്യൂൾ എൻഡോസ്കോപ്പി പരിശേധനയിലൂടെ കണ്ടെത്തിയത്
കഴിഞ്ഞ രണ്ടു വർഷക്കാലമായി അനീമിയ ബാധിതനാണെന്നു കരുതി രോഗത്തിന് ചികിത്സ നേടുകയായിരുന്നു.
ഹൈദരാബാദ്: കഴിഞ്ഞ രണ്ടു വർഷത്തിനിടെ 14 കാരന്റെ ശരീരത്തിൽ നിന്ന് നഷ്ടമായാത് 22 ലിറ്റോളം രക്തം. ഹൽവാനിയ സ്വദേശിയുടെ ശരീരത്ത് നിന്നാണ് കോക്കോ പുഴുവിനെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി അനീമിയ ബാധിതനാണെന്നു കരുതി രോഗത്തിന് ചികിത്സ നേടുകയായിരുന്നു. എന്നാൽ ചികിത്സ കൊണ്ട് കുട്ടിയ്ക്ക് മാറ്റമൊന്നും മില്ലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ദ ചികിത്സയിലാണ് വയറ്റിനള്ളിലെ കൊക്കോ പുഴുവിനെ കണ്ടെത്തിയത്.
രചനയെ പ്രതിയാക്കുകയല്ല പകരം അവാർഡ് കൊടുക്കണം, മാധ്യമ പ്രവർത്തകയെ പിന്തുണച്ച് സ്നോഡൻ
കുട്ടിയുടെ ചെറുകുടലിനുള്ളിൽ വയർലെൻസ് ക്യാമറ കടത്തിവിട്ടു കൊണ്ടുള്ള ക്യാപ്സ്യൂൾ എൻഡോസ്കോപ്പി പരിശേധയിലാണ് ഈ വിവരം കണ്ടെത്തിയത്. എന്നാൽ ചെറുകുടലിന്റെ ആദ്യഭാഗങ്ങളില് വ്യത്യാസമൊന്നും കണ്ടെത്താനായില്ലെങ്കിലും രണ്ടാമത്തെ ഭാഗത്തായാണ് കൊക്കപ്പുഴുക്കളെ കാണാൻ സാധിച്ചത്. സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് വിദഗ്ദ ചികിത്സയിലുടെ കുട്ടിയുടെ വയറ്റിലുള്ള കൊക്കോപ്പുഴുവിനെ കണ്ടെത്തിയത്. ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്.
യോഗി ആദിത്യനാഥ് യഥാർഥ ഹിന്ദുവാണോ! യുപി മുഖ്യന്റെ വായടപ്പിച്ച് സിദ്ധരാമയ്യ...
ഈ രണ്ടു വർഷക്കാലമായി കുട്ടിയുടെ വയറ്റിൽ നിന്ന് 22 ലിറ്റർ രക്തം നഷ്ടമായിരുന്നു. കൂടാതെ ഇതോടകം തന്നെ രക്ത കുറവ് വപരിഹരിക്കാൻ കുട്ടിയ്ക്ക് അമ്പത് യൂണിറ്റ് രക്തം നൽകുകയും ചെയ്തിരുന്നു.