ബെംഗളൂരുവിൽ ഹോട്ടൽ ഉടമയെ തല്ലിക്കൊന്നു; ഭാര്യയും 24കാരനായ സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയും ആൺ സുഹൃത്തും ചേർന്ന് ഭർത്താവിനെ തല്ലിക്കൊന്നു. ബെംഗളൂരുവിലെ ശേഷാദ്രിപുരത്താണ് സംഭവം. അമ്പത്തിയാറുകാരനായ സന്തോഷ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ഷെട്ടിയുടെ ഭാര്യ അന്നപൂർണേശ്വരി(44), സുഹൃത്ത് പ്രകാശ്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.

മദ്യപാനി
വെള്ളിയാഴ്ച രാവിലെയാണ് സന്തോഷ് കൊല്ലപ്പെടുന്നത്. കുന്തപുര സ്വദേശിയാണ് സന്തോഷ് ഷെട്ടി. ഗാന്ധിനഗറിൽ ഹോട്ടൽ നടത്തുകയായിരുന്നു ഇയാൾ. സ്ഥിരമായി മദ്യപിക്കുന്ന സന്തോഷ് ദിവസവും ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

മർദ്ദനം
വ്യാഴാഴ്ച രാത്രിയും സന്തോഷ് അന്നപൂർണയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഉപദ്രവം സഹിക്കാതെയായപ്പോൾ ഭർത്താവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് അന്നപൂർണ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു. വെള്ളിയാഴ്ച രാവിലെ മുറി തുറന്നപ്പോഴും സന്തോഷ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

തടികഷ്ണം കൊണ്ട്.
സന്തോഷ് ആക്രമണം തുടർന്നപ്പോൾ അന്നപൂർണ സുഹൃത്തായ പ്രകാശിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് തടികഷ്ണം ഉപയോഗിച്ച് സന്തോഷിനെ മാരകമായി മർദ്ദിച്ചു. സന്തോഷിന്റെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മാരകമായി പരുക്കേറ്റിട്ടുണ്ട്.

ആശുപത്രിയിലേക്ക്
ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ പ്രകാശും അന്നപൂർണയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി കേസെടുത്തത്.

പ്രകാശിനെ രക്ഷിക്കാൻ
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പ്രകാശിനെ രക്ഷിക്കാനായിരുന്നു അന്നപൂർണയുടെ ശ്രമം. ഭർത്താവിന്റെ പീഡനം സഹിക്കാതെയായപ്പോൾ ആക്രമിക്കുകയായിരുന്നുവെന്നും തനിച്ചാണ് ഉപദ്രവിച്ചതെന്നും അന്നപൂർണ പറഞ്ഞു. കുട്ടികൾ പറഞ്ഞത് പ്രകാരം കുരുമുളക് സ്പ്രേ അടിച്ച ശേഷമാണ് സന്തോഷിനെ കീഴ്പെടുത്തിയതെന്നും ഇവർ പറഞ്ഞു.

കള്ളം പൊളിഞ്ഞു
അന്നപൂർണയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ സത്യം പുറത്താവുകയായിരുന്നു. സന്തോഷിനെ കൊല്ലാൻ ഇരുവരും നേരത്തെ പദ്ധതിയിട്ടിരുന്നു. സാഹചര്യം ഒത്തു വന്നപ്പോൾ കൃത്യം നടത്തുകയായിരുന്നുവെന്നും പോലീസിന് ബോധ്യമായി.

പരിചയം
കുന്താപുര സ്വദേശിയായ പ്രകാശ് അടുത്തിടെയാണ് ജോലി തേടി ബെംഗളൂരുവിലെത്തുന്നത്. അന്നപൂർണയുടെയും പ്രകാശിന്റെയും അച്ഛൻമാർ സുഹൃത്തുക്കളായിരുന്നതിനാൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നു. സന്തോഷ് അന്നപൂർണയെ പീഡിപ്പിക്കുന്ന വിവരം പ്രകാശിന് മുൻപെ അറിയാമായിരുന്നു. പീഡനം സഹിക്കാതെ വന്നപ്പോൾ ഇരുവരും ചേർന്ന് സന്തോഷിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications