രാത്രി 12:30 ന് അവള് എങ്ങനെ പുറത്തിറങ്ങി? നിങ്ങള്‍ സ്വയം സംരക്ഷിക്കണം; മമതയുടെ വിവാദ പ്രസ്താവന
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദത്തില്‍. മുഖ്യമന്ത്രിയുടെ പ്രതികരണം സ്ത്രീ വിരുദ്ധമെന്നാണ് ആരോപണം ഉയരുന്നത്. പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അവരുടെ സുരക്ഷ അവര്‍ തന്നെ നോക്കണം എന്നുമായിരുന്നു വനിതാ മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.
ഞായറാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വകാര്യ മെഡിക്കല്‍ കോളജിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മമത രാത്രിയില്‍ എങ്ങനെയാണ് പെണ്‍കുട്ടി പുറത്തുപോയതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി 12:30 ന് എങ്ങനെയാണ് അവള് പുറത്തുവന്നത്? ഒരു വനപ്രദേശത്താണ് സംഭവം നടന്നത്. സംഭവം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും മമത പറഞ്ഞു.

മമതയുടെ വാക്കുകള്‍: സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി എങ്ങനെയാണ് രാത്രി 12:30 ന് കോളജില്‍ നിന്ന് പുറത്തുവന്നത്? എനിക്കറിയാവുന്ന കാര്യം ഒരു വനപ്രദേശത്താണ് സംഭവം നടന്നതെന്നാണ്. അവള് എങ്ങനെയാണ് അവിടെ എത്തിയത്? സംഭവം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടിപ്പോയി. അന്വേഷണം പുരോഗമിക്കുകയാണ്.
പക്ഷേ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്, പ്രത്യേകിച്ച് പെണ്‍കുട്ടികളെ. അവരെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കണമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടെ മറ്റുള്ളവരെയും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ആരെയും വെറുതേ വിടില്ലെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് അവര്‍ ഉറപ്പ് നല്കി.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പശ്ചിമ ബംഗാളിനെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തും. മൂന്നാഴ്ച മുമ്പ് ഒഡീഷയിലെ പുരി ബീച്ചില്‍ മൂന്ന് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അവിടുത്തെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അവര്‍ ചോദിച്ചു.
ബലാത്സംഗത്തിന് ഇരയായ രണ്ടാം വര്‍ഷ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി ഒഡീഷയിലെ ജലേശ്വര് സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം അത്താഴം കഴിക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളജ് കാമ്പസിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്.
സംഭവത്തെതുടര്‍ന്ന് ഒഡീഷയില്‍ നിന്ന് ദുര്‍ഗാപൂരില്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ ന്യൂ ടൗണ്‍ഷിപ്പ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. പെണ്‍കുട്ടി പഠിക്കുന്ന മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ ആഘാതത്തില്‍ മകള്‍ ഇപ്പോഴും കിടപ്പിലാണെന്നും പരിക്ക് കാരണം നടക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ബംഗാളിലെ സുരക്ഷയില്‍ ഇനി വിശ്വാസമില്ലെന്നും മകള്‍ സ്വന്തം നാടായ ഒഡീഷയില്‍ പഠനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മമതയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തുവന്നു. മമതയുടെ പരാമര്‍ശം അപമാനകരമെന്ന് ബിജെപി കുറ്റപ്പെടുത്തി. മമത ഇരയെ മാത്രം നിരന്തരം കുറ്റപ്പെടുത്തുന്നു. മമതയുടെ പ്രതികരണം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയില്‍ സ്റ്റേറ്റിന് ഉത്തരവാദിത്തമില്ലേ എന്നാണ് നിരവധി പേര് ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലരും ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications