Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതിയുടെ തീരുമാനത്തില്‍ ഊറിച്ചിരിച്ച് ബിജെപി: ആശങ്ക പ്രതിപക്ഷത്തിന്, ആ വോട്ടുകള്‍ ഭിന്നിക്കും

ഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിരിക്കുകയാണ്. ദളിത്, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ, ന്യൂനപക്ഷ സമുദായങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി ബിഎസ്പിയെ ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മായാവതി, ബിജെപിയുടെ പേര് നേരിട്ട് പറയാതെ സമാജ്വാദി പാർട്ടിയെ (എസ്പി)ലക്ഷ്യം വക്കുകയും ചെയ്യുന്നു.

വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ സൗജന്യ റേഷൻ വിതരണം ചെയ്യുന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും മായവാതി പറയുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സഖ്യത്തെക്കുറിച്ച് പാർട്ടി ആലോചിച്ചേക്കും. തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങള്‍ ഞങ്ങൾക്ക് ഗുണം ചെയ്തിട്ടില്ല സഖ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് കൂടുതൽ നഷ്ടം സംഭവിക്കുന്നു. ഇക്കാരണത്താൽ, രാജ്യത്തെ മിക്ക പാർട്ടികളും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം പരിഗണിക്കാം എന്നതാണ് ഞങ്ങളുടെ തീരുമാനം. തിരഞ്ഞെടുപ്പിനെ ഒറ്റക്കായിട്ടാകും ബി എസ് പി നേരിടുകയെന്നും ജന്മദിനത്തില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ മായാവതി പറഞ്ഞു.

 bsp-congress

എന്തുകൊണ്ട് സഖ്യമില്ല

ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന്റെ നിലനിൽപ്പ് വ്യക്തമാക്കിയ മായാവതി ഉയർന്ന ജാതിക്കാർ ബിഎസ്പിയെ പിന്തുണയ്ക്കുന്നില്ലെന്നും അവകാശപ്പെടുന്നു. എസ്പിയുമായും കോൺഗ്രസുമായും മുൻകാലങ്ങളില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നെങ്കിലും അതെല്ലാം ഞങ്ങള്‍ക്ക് തിരിച്ചടിയാണ്. പ്രധാനമായും അതുകൊണ്ടാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും

യുപിയിലെ സുപ്രധാന ഒബിസി വോട്ട് ബാങ്ക് പരിഗണിക്കുമ്പോൾ, 2024ലെ തെരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്നതിൽ നരേന്ദ്ര മോദി ഘടകം നിർണായക പങ്ക് വഹിക്കും. പ്രധാനമായി, മുസ്ലീം സ്ത്രീകൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളുടെയും പിന്തുണ ബിജെപി അവകാശപ്പെടുന്നു. എന്നിരുന്നാലും, മായാവതിയുടെ നീക്കം ദലിത്, മുസ്ലീം വോട്ടുകൾ ഭിന്നിച്ചേക്കാവുന്ന സാഹചര്യവും സൃഷ്ടിക്കുന്നു. പരമ്പരാഗതമായി ഈ വിഭാഗങ്ങളുടെ വലിയ വോട്ടുവിഹിതം ബി ജെ പി വിരുദ്ധമായിട്ടാണ് പ്രവർത്തിക്കാറുള്ളത്.

വോട്ടുബാങ്ക്

യുപിയിൽ 45% ഒബിസി വോട്ടർമാരും 20-21% ദളിതരും 15-16% മുസ്ലീങ്ങളുമാണ് ഉള്ളത്. മായാവതിയുടെ രാഷ്ട്രീയം പ്രധാനമായും ഈ ഗ്രൂപ്പുകളെ ചുറ്റിപ്പറ്റിയാണ് കാലങ്ങളായി പ്രവർത്തിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബി എസ് പിയുടെ തീരുമാനം ബിഎസ്പി, എസ്പി, കോൺഗ്രസ് എന്നിവയിലുടനീളം ഈ വോട്ടുകൾ ഭിന്നിക്കാനും കാര്യങ്ങള്‍ ബി ജെ പിക്ക് ഏറെക്കുറെ അനുകൂലകമാകാനുമുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നു. അതായത് ബി ജെ പി വിരുദ്ധ വോട്ടുകൾ എസ് പിക്കും ബി എസ് പിക്കും ഇടയിൽ ഭിന്നിക്കുന്ന സാഹചര്യം സൃഷ്ട്ടിച്ച് മായാവതിയുടെ ഒറ്റയാള്‍ പോരാട്ടം ബി ജെ പിക്ക് പരോക്ഷമായി ഗുണം ചെയ്യും.

പ്രധാനമന്ത്രി മോദിയുടെ ക്ഷേമ പദ്ധതികളിൽ ആവേശഭരിതരായ ബി ജെ പി, എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള വോട്ടുകൾ ആകർഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ബി എസ് പിയുമായി സഖ്യത്തിലേർപ്പെടാൻ താൽപര്യമുണ്ടെന്ന് നേരത്തെ താല്‍പര്യം പ്രകടിപ്പിച്ച കോൺഗ്രസ്, ഇപ്പോൾ മായാവതിയോട് തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 2019 ലെ 37.8% വോട്ട് ഷെയറിന് പകരം 62.2% വോട്ട് വിഹിതം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒരു ഒരു ഐക്യ പ്രതിപക്ഷമാണ് സ്വപ്നം കാണുന്നത്.

തളരാതെ മായാവതി

ബി എസ്പിയുടെ സമീപകാല തിരഞ്ഞെടുപ്പ് തിരിച്ചടികൾക്കിടയിലും മായാവതി തളർന്നില്ലെന്നതാണ് ശ്രദ്ധേയം. വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അവർ, രാഷ്ട്രീയത്തോടുള്ള തന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടിയെ ശക്തിപ്പെടുത്താൻ താൻ തുടർന്നും പ്രവർത്തിക്കുമെന്ന് പറഞ്ഞു.

"കഴിഞ്ഞ മാസം, ആകാശ് ആനന്ദിനെ എന്റെ രാഷ്ട്രീയ പിൻഗാമിയായി ഞാൻ പ്രഖ്യാപിച്ചു, അതിനെ തുടർന്ന് ഞാൻ രാഷ്ട്രീയത്തിൽ നിന്ന് ഉടൻ വിരമിച്ചേക്കുമെന്ന് മാധ്യമങ്ങളിൽ ഊഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാല്‍, അത് അങ്ങനെയല്ലെന്നും ഞാൻ തുടർന്നും പ്രവർത്തിക്കുമെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു." മായാവതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+