കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്‌കര്‍ തലവനെ കൊലപ്പെടുത്തിയത് ഭാര്യയെ കാണാനെത്തിയപ്പോള്‍; സൈനിക നീക്കം ഇങ്ങനെ

സൈന്യം ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനെയെ കൊലപ്പെടുത്തിയത് ഭാര്യയെ കാണാനെത്തിയപ്പോഴെന്ന് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: സൈന്യം ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ കാശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനെയെ കൊലപ്പെടുത്തിയത് ഭാര്യയെ കാണാനെത്തിയപ്പോഴെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാണിയെ കൊലപ്പെടുത്തിയശേഷം സൈന്യത്തിന്റെ മറ്റൊരു നേട്ടമായാണ് ഇതിനെ കാണുന്നത്.

സൈന്യത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് അബു ദുജാന്‍. A++ നല്‍കിയാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. നേരത്തെ പലതവണ സുരക്ഷാ ഭടന്മാരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഭീകരന്‍ ഇത്തവണ കുടുങ്ങുകതന്നെ ചെയ്തു.

mujahidhi-0

കാശ്മീരില്‍ ഭാര്യവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇയാളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഭാര്യ റുഖിയ, കാമുകി ഷാസിയ എന്നിവരുടെ വീടുകളില്‍ എത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഈ രണ്ടുവീടുകള്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം അബു ദുജാന്‍ ഇവിടെ എത്തിയെന്ന് സ്ഥിരീകരിച്ചതോടെ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു.

പുല്‍വാമയിലെ ഹക്രിപോര ഗ്രാമത്തിലായിരുന്നു ഭീകരനെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ സ്ഥലത്ത് സൈനിക നീക്കം ആരംഭിച്ചു. ജമ്മു കാശ്മീര്‍ പോലീസ്, സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ് എന്നവര്‍ സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍. കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാക്കിസ്ഥാന്‍കാരനായ അബു ദുജാന കൂട്ടാക്കിയില്ല. ഭീകരന്‍ വെടിവെക്കുകകൂടി ചെയ്തതോടെ സൈന്യം തിരിച്ചടിച്ചു. രാവിലെ 9.30ന് ദുജാനയും സുഹൃത്ത് ആരിഫ് നബിയും കൊല്ലപ്പെടുന്നതുവരെ വെടിവെയ്പ് തുടര്‍ന്നു.

English summary
How meeting with wife spelt death for Lashkar terrorist Abu Dujana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X