ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ വടവൃക്ഷവും കടുകും!ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ പുസ്തകം വിവാദമാകുന്നു
പുസ്തകം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.
മുംബൈ: വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ബിഎഎംഎസ് ടെക്സ്റ്റ് ബുക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി മൂന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കിലാണ് ശുദ്ധമണ്ടത്തരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ എന്ത് ചെയ്യണം എന്ന പാഠഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പേരാലിന്റെ രണ്ട് ശിഖിരങ്ങളും, ഉഴുന്ന് പരിപ്പും കടുകും ചേര്‍ത്ത് തൈരുമായി കൂട്ടിക്കുഴച്ച് മിശ്രിതമാക്കി കഴിച്ചാല്‍ മതിയെന്നാണ് ടെക്സ്റ്റ് ബുക്കിലുള്ളത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള വിദ്യകള്‍ എന്ന പേരില്‍ മഹാരാഷ്ട്രയിലെ മൂന്നാം വര്‍ഷം ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തിലാണ് വിവാദ പാഠഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ആയുര്‍വേദത്തിന്റെ സല്‍പ്പേരിന് കളങ്കമാകുമെന്നും, ആയുര്‍വേദത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ വരുത്താന്‍ ഇടയാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദരും ആയുര്‍വേദ ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത്.

ആണ്‍കുഞ്ഞിനെ വേണമെങ്കില്‍ പലവഴികള്‍...
ചാരക സംഹിത എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ നിന്നുള്ള വിവിധ ഭാഗങ്ങളാണ് പുസ്തകത്തിലേക്ക് കടമെടുത്തിരിക്കുന്നത്. ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെങ്കില്‍ കുറഞ്ഞ ചിലവിലും കൂടിയ ചിലവിലുമുള്ള അനേകം മാര്‍ഗങ്ങള്‍ പാഠപുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

പരിശോധിക്കുമെന്ന് സര്‍വകലാശാല...
പുസ്തകത്തിലേത് ശുദ്ധ അസംബന്ധങ്ങളാണെന്നും, ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ അനുവദിക്കാനാകില്ലെന്നുമാണ് ആരോഗ്യ വിദഗ്ദരുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും അഭിപ്രായം. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് മൂന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പാഠഭാഗങ്ങളുള്ളത്.

പുസ്തകം പിന്‍വലിക്കണമെന്ന്...
പുസ്തകത്തിലെ ചില പാഠഭാഗങ്ങളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നുമാണ് മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ദിലീപ് മൈസേക്കര് അറിയിച്ചത്. പുസ്തകം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

സര്‍വകലാശാലയ്ക്ക് അധികാരമില്ല...
ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിഎഎംഎസ് കരിക്കുലം തയ്യാറാക്കുന്നതെന്നും, പുസ്തകത്തിലെ ഏതൊരു ഭാഗവും ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും സര്‍വകലാശാലയ്ക്ക് അധികാരമില്ലെന്നുമാണ് വൈസ് ചാന്‍സലറുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ആയുഷ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്, മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആയുര്‍വേദ കൗണ്‍സില്‍ അംഗങ്ങളുടെ അറിവോടെയാണ് പുസ്തകം പുറത്തിറക്കിയതെന്നും, കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാകുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications