ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക്: തലസ്ഥാനത്ത് അടച്ചിട്ടത് 18 മെട്രോ സ്റ്റേഷനുകള്‍
ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ദില്ലിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്.
സെന്‍ട്രല്‍ ദില്ലിയില്‍ ചെങ്കോട്ടക്ക് സമീപത്തായി വലിയ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയെത്തിയ പ്രതിഷേധക്കാരില്‍ പലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കാറും പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്നാണ് ട്രാഫിക് പോലീസ് അറിയിച്ചിട്ടുള്ളത്. ഇടത് പാര്‍ട്ടികള്‍ നടത്താന്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധത്തിന് ആളുകള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ മാണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍ മന്ദര്‍ വരെ സംഘടിപ്പിക്കാനിരുന്ന സിപിഎമ്മിന്റെ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഉച്ചക്ക് 12മണിക്കായിരുന്നു പരിപാടി സംഘടിപ്പിക്കാനിരുന്നത്. ദില്ലി പോലീസ് വ്യാഴാഴ്ച രാവിലെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
മധുര റോഡ്- കാളിന്ദി കുഞ്ജ് റോഡ് പൂര്‍ണമായി അടച്ചിട്ടിട്ടുണ്ട്. ഇതോടെ യാത്രക്കാരോട് നോഡിയ വഴി ദില്ലിയിലേക്ക് പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിഎന്‍ഡി ഫ്ലൈ വേ അല്ലെങ്കില്‍ അക്ഷര്‍ധാം റോഡ് വഴി ദില്ലിയിലേക്ക് എത്താനാണ് നിര്‍ദേശം. ദില്ലി മെട്രോയുടെ പ്രവര്‍ത്തനത്തെയും പ്രതിഷേധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 18 മെട്രോ സ്റ്റേഷനുകള്‍ ഇതിനകം പൂര്‍ണമായി അടച്ചിട്ടിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും ജലോസ വിഹാര്‍, ഷഹീന് ബാഗ്, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്, ഐടിഒ, പ്രഗതി മൈതാന്‍, ഖാന് മാര്‍ക്കറ്റ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, മുനിര്ഖ സ്റ്റേഷനുകളാണ് അടച്ചിട്ടുള്ളത്.
ദില്ലിക്ക് പുറമേ രാജ്യത്തെ പത്ത് നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി മാറുന്ന സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തത്. ബെംഗളൂരുവില്‍ ചരിത്രകാരന് രാമചന്ദ്ര ഗുഹ ഉള്‍പ്പെടെ 30 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച പോലീസ് എല്ലാത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications