കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ദിവസത്തിന് 50,000 രൂപ, താല്പര്യമുള്ള പെണ്‍കുട്ടികള്‍ രഞ്ജിത്തിന് ഫോട്ടാ വാട്‌സ് ആപ് ചെയ്യാം!!

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: കൊച്ചിയില്‍ നിന്നും പോലീസ് പിടിയിലായ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിന്റെ അന്വേഷണം എത്തി നില്‍ക്കുന്നത് ഹൈദരാബാദില്‍. ബെംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.

കേസിന്റെ അന്വേഷണം ഒടുവില്‍ എത്തി നില്‍ക്കുന്നത് രജ്ഞിത്ത് എന്ന യുവാവിലാണ്. പെണ്‍കുട്ടികളെ നാട്ടില്‍ എത്തിക്കുന്നത് മുതല്‍ ആവശ്യകാര്‍ക്ക് വിതരണം ചെയ്യുന്നത് വരെ കൈകാര്യം ചെയ്യുന്നത് രജ്ഞിത്താണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേരളിത്തില്‍ മാത്രമല്ല

കേരളിത്തില്‍ മാത്രമല്ല


കൊച്ചിയില്‍ നിന്നും സെപ്റ്റംബര്‍ 18 ന് പോലീസ് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് ഇന്ത്യ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ശ്യംഖലയാണെന്നതിന് തെളിവുകള്‍. കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തവര്‍ ബെംഗളൂരു ആസ്ഥാനമായാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് എന്ന് മൊഴി നല്‍കിയെങ്കിലും ഹൈദരാബാദില്‍ നിന്നും ഇതേ ഓണ്‍ലൈറ്റ് സെക്‌സ് റാക്കറ്റിനെ പിടികൂടിയപ്പോഴാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്ത് വന്നത്.

www.locanto.in എന്ന സൈറ്റിലൂടെ

www.locanto.in എന്ന സൈറ്റിലൂടെ


കൊച്ചിയില്‍ നിന്നും പിടികൂടിയ സംഘം www.locanto.in എന്ന സൈറ്റിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തി ലൈംഗിക വ്യാപാരം നടത്തുന്നത് എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസത്തില്‍ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്ത സംഘവും ഇതേ സൈറ്റിലൂടെയാണ് വ്യാപാരം നടത്തുന്നത് എന്ന് കണ്ടെത്തിയപ്പോഴാണ് ഇന്ത്യ മുഴുവന്‍ ഇതിന്റെ കണ്ണികള്‍ വ്യാപിച്ച് കിടക്കുന്ന വിവരം പുറത്ത് വന്നത്.

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍


ലൈംഗിക ജോലിയ്ക്ക് താല്പര്യമുള്ള പെണ്‍കുട്ടികള്‍ എത്തുന്നത് വാട്‌സ് ആപ്പ് വഴിയാണ്. താല്പര്യമുള്ളവര്‍ വാട്‌സ് ആപ്പിലൂടെ ഫോട്ടോ അയക്കും. ഇന്ത്യയിലെവിയൊണെങ്കിലും വിമാനത്തില്‍ പറയുന്ന സ്ഥലത്ത് എത്താനുള്ള സൗകര്യവും അവര്‍ ഒരുക്കി തരും.

5 ദിവസത്തിന് 50,000

5 ദിവസത്തിന് 50,000


മാസങ്ങളോ വര്‍ഷങ്ങളോ ഒരോ പെണ്‍കുട്ടിയെ വച്ച് വ്യാപാരം നടത്തില്ല. വെറും 5 ദിവസത്തേക്ക് മാത്രമായാണ് പെണ്‍കുട്ടികള്‍ എത്തുന്നത്. ഇതിന് 50,000 രൂപയാണ് ഇവര്‍ക്ക് നല്‍കുന്നത്. 5 ദിവസം കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകാം. പിന്നീട് താല്പര്യമുള്ള സുഹൃത്തുകള്‍ക്ക് സൈറ്റിന്റെ നമ്പര്‍ കൈമാറാം. ഇതാണ് രീതികള്‍.

ആരാണ് രഞ്ജിത്ത്

ആരാണ് രഞ്ജിത്ത്


സെക്‌സ് റാക്കറ്റിന്റെ തലവനെന്ന് പോലീസ് കരുതുന്ന രഞ്ജിത്ത് ഇപ്പോള്‍ ഒളിവിലാണ്. അന്വേഷണത്തിന്റെ അവസാനഘട്ടം എത്തി നില്‍ക്കുന്നത് രജ്ഞിത്താണ്. പെണ്‍കുട്ടികളെ എത്തിക്കുന്നതും വാട്‌സ് ആപ്പിലൂടെ ബന്ധപ്പെടുന്നതും രജ്ഞിത്താണ്. ആവശ്യക്കാരിലില്‍ നിന്നും പണം വാങ്ങി വിതരണം ചെയ്യുന്നും ഇയാള്‍ തന്നെ. എന്നാല്‍ ഇപ്പോള്‍ എവിടെയാണെന്ന് സംഘത്തിലെ ആര്‍ക്കും അറിയില്ല. ഇയാളെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ആരില്‍ നിന്നും ലഭിക്കുന്നുമില്ല.

റാക്കറ്റില്‍ അകപ്പെടുന്നവരും കുറവല്ല

റാക്കറ്റില്‍ അകപ്പെടുന്നവരും കുറവല്ല


താല്പര്യക്കാരായ പെണ്‍കുട്ടികള്‍ മാത്രമല്ല, ജോലി തേടി എത്തി അകപ്പെടുന്നവരും റാക്കറ്റിലുണ്ട്. കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത വെസ്റ്റ് ബംഗാള്‍ സ്വദേശിനി ജോലി തേടി ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് കൊച്ചിയിലെക്ക് കയറ്റി അയക്കപ്പെട്ടത്. പോലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടികള്‍ ഇപ്പോള്‍ റെസ്‌ക്യൂ ഹോമിലാണ് കഴിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍:

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്, പോലീസ് പിടിയിലായത് മൂന്ന് പേര്‍

'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍

സെക്‌സ് റാക്കറ്റില്‍ നിന്നും പിടിയിലായ 23 കാരി പറഞ്ഞത് ' സ്വര്‍ണക്കൂട്ടിലടച്ച പക്ഷിയാണ് ഞാന്‍'

English summary
Rachakonda SOT police nabbed four people, including a woman, who were running an online sex racket and rescued five victims. The gang operated through www.locanto.in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X