കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിങ്!! പത്ത് വയസുകാരിയെ അമ്മ ജീവനോടെ ചുട്ടെരിച്ചു; കാരണം കേട്ടാല്‍ ഞെട്ടും

ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍ നിന്നു വാങ്ങിയ ധാന്യപ്പൊടി നിലത്ത് കളഞ്ഞതിനാണ് ഈ ക്രൂരത. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.

  • By Ashif
Google Oneindia Malayalam News

ഹൈദരാബാദ്: പത്ത് വയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു. ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍ നിന്നു വാങ്ങിയ ധാന്യപ്പൊടി നിലത്ത് കളഞ്ഞതിനാണ് ഈ ക്രൂരത. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.

70 ശതമാനത്തിലധികം പൊള്ളലേറ്റ രാധിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്മ സ്വരൂപക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു. ദുബ്ബ ചെന്നയ്യ-സ്വരൂപ ദമ്പതികളുടെ ആദ്യ മകളാണ് രാധിക.

നാടിനെ നടുക്കിയ സംഭവം

ഹൈദരാബാദിനടുത്ത ഷാദ്‌നഗറിലാണ് നാടിനെ നടുക്കിയ സംഭവം. നാല് ഏകര്‍ കൃഷി ഭൂമിയുള്ളവരാണ് ദമ്പതികള്‍. എന്നാല്‍ ഇവര്‍ കൂലിവേല ചെയ്താണ് ജീവിക്കുന്നത്.

കടുത്ത പീഡനം

രാധികക്ക് അനിയയും അനുജത്തിയുമുണ്ട്. ഷാദ്‌നഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിക്ക് വീട്ടില്‍ കടുത്ത പീഡനമേല്‍ക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയാണ് തീപ്പൊള്ളലേറ്റത്.

ക്രൂരമായി മര്‍ദ്ദിച്ച് തീക്കൊളുത്തി

ജോലി കഴിഞ്ഞെത്തിയ സ്വരൂപ കടയില്‍ നിന്നു ആട്ട പൊടി വാങ്ങിവരാന്‍ രാധികയോട് ആവശ്യപ്പെട്ടിരുന്നു. പൊടിയുമായി വരവെ അത് നിലത്ത് വീണതാണ് സ്വരൂപയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സ്വരൂപ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് വലിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി.

പോലിസ് മൊഴിയെടുത്തു

രാധികയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് ആംബുലന്‍സ് വിളിച്ചതും ആശുപത്രിയിലെത്തിച്ചതും. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ പിന്നീട് ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോലിസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ടെന്ന് ഷാദ്‌നഗര്‍ ഇന്‍സ്‌പെക്ടര്‍ എം ദാസു പറഞ്ഞു.

അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം?

സ്വരൂപക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നേരത്തെ ഇവര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കുടുംബത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും റിപോര്‍ട്ടുണ്ട്.

English summary
In a shocking incident, a mother set her 10-year-old daughter ablaze in Shadnagar on Friday night. The provocation was that the child, Dubba Radhika, spilled flour on the ground after her mother told her to fetch it from a shop for making chapatis.Radhika suffered more than 70 per cent burns and is hospitalised in a critical condition. Police registered an attempt-to-murder case on the mother, Swarupa. Radhika is the first child of her parents, Dubba Chennaiah and Swarupa, residents of Chintagudem of Farooq-nagar mandal in Ranga Reddy district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X