Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാൻ ഹിന്ദുവാണ്, എനിക്ക് തോന്നിയാൽ ഞാൻ ബീഫ് കഴിക്കും; സിദ്ധരാമയ്യ

ബംഗളൂരു; കർണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ കഴിക്കണമെന്ന് തോന്നിയാൽ കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ പെട്ടവരല്ല. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

"ഞാനൊരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കിൽ ഞാൻ കഴിക്കും. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ഇതൊരു ഭക്ഷണശീലമാണെ്. അത് എന്റെ അവകാശം കൂടിയാണ്. മുസ്ലീങ്ങൾ മാത്രമാണോ ബീഫ് കഴിക്കുന്നത്? " തുംകുരുവിൽ നടന്ന ചടങ്ങിൽ സിദ്ധരാമയ്യ പറഞ്ഞു. "ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ മാത്രം പെട്ടവരല്ല. ചില ഹിന്ദുക്കൾ ബീഫ് കഴിക്കും, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കൽ കർണാടക നിയമസഭയിൽ പോലും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാൻ നിങ്ങൾ ആരാണ്?" സിദ്ധരാമയ്യ പറഞ്ഞു. ആർഎസ്എസ് മതങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ നിർമ്മിച്ച് സഹജീവികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

 siddaramaiah

കർണാടകയിലെ ബിജെപി സർക്കാർ 2020 ൽ കന്നുകാലി സംരക്ഷണ നിയമവും 2021 ജനുവരിയിൽ, കർണാടക കശാപ്പ് നിരോധന നിയമവും നടപ്പിലാക്കിയിരുന്നു. ഈ നിയമം എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വിൽക്കുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കുന്നു. പശുക്കൾ, കാളകൾ, എരുമകൾ, പോത്തുകൾ എന്നിവ ഈ നിയമത്തിന്റെ പരുധിയിൽ വരുന്നു. 13 വയസിന് മുകളിൽ പ്രായമുള്ളതും മാരകരോഗമുള്ള കന്നുകാലികളേയും മാത്രമാണ് ഈ നിയമത്തിൽ കീഴിൽ പരി ഗണിക്കാത്തത്. പക്ഷെ ഇവയെ കൊല്ലണമെങ്കിൽ മൃ ഗ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും ഈ നിയമം പറയുന്നു. ഈ നിയമം ലംഘിച്ച് പിടിക്കപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

അതേ സമയം അടുത്ത വർഷം കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് തിരഞ്ഞെടുപ്പ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺ ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സിദ്ധാരമയ്യയും പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാൻ ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സിദ്ധരമായ്യയുടെ അനുയായി ആയ ചമ്‌രാജ്പേട്ട് എം‌എൽ‌എ ബി‌സെഡ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് താൻ അടുത്ത മുഖ്യമന്ത്രിയായാൽ ദളിതരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് സിദ്ധരമായ്യ പറഞ്ഞു. ഇതോടെയാണ് കർണാടക കോൺ ഗ്രസിലെ സിദ്ധരമായ്യ-ശിവകുമാർ തർക്കം വീണ്ടും ആരംഭിച്ചത്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+