ഞാൻ ഹിന്ദുവാണ്, എനിക്ക് തോന്നിയാൽ ഞാൻ ബീഫ് കഴിക്കും; സിദ്ധരാമയ്യ
ബംഗളൂരു; കർണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ കഴിക്കണമെന്ന് തോന്നിയാൽ കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ പെട്ടവരല്ല. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"ഞാനൊരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കിൽ ഞാൻ കഴിക്കും. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ഇതൊരു ഭക്ഷണശീലമാണെ്. അത് എന്റെ അവകാശം കൂടിയാണ്. മുസ്ലീങ്ങൾ മാത്രമാണോ ബീഫ് കഴിക്കുന്നത്? " തുംകുരുവിൽ നടന്ന ചടങ്ങിൽ സിദ്ധരാമയ്യ പറഞ്ഞു. "ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ മാത്രം പെട്ടവരല്ല. ചില ഹിന്ദുക്കൾ ബീഫ് കഴിക്കും, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കൽ കർണാടക നിയമസഭയിൽ പോലും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാൻ നിങ്ങൾ ആരാണ്?" സിദ്ധരാമയ്യ പറഞ്ഞു. ആർഎസ്എസ് മതങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ നിർമ്മിച്ച് സഹജീവികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കർണാടകയിലെ ബിജെപി സർക്കാർ 2020 ൽ കന്നുകാലി സംരക്ഷണ നിയമവും 2021 ജനുവരിയിൽ, കർണാടക കശാപ്പ് നിരോധന നിയമവും നടപ്പിലാക്കിയിരുന്നു. ഈ നിയമം എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വിൽക്കുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കുന്നു. പശുക്കൾ, കാളകൾ, എരുമകൾ, പോത്തുകൾ എന്നിവ ഈ നിയമത്തിന്റെ പരുധിയിൽ വരുന്നു. 13 വയസിന് മുകളിൽ പ്രായമുള്ളതും മാരകരോഗമുള്ള കന്നുകാലികളേയും മാത്രമാണ് ഈ നിയമത്തിൽ കീഴിൽ പരി ഗണിക്കാത്തത്. പക്ഷെ ഇവയെ കൊല്ലണമെങ്കിൽ മൃ ഗ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും ഈ നിയമം പറയുന്നു. ഈ നിയമം ലംഘിച്ച് പിടിക്കപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
അതേ സമയം അടുത്ത വർഷം കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് തിരഞ്ഞെടുപ്പ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺ ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സിദ്ധാരമയ്യയും പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാൻ ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സിദ്ധരമായ്യയുടെ അനുയായി ആയ ചമ്‌രാജ്പേട്ട് എംഎൽഎ ബിസെഡ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് താൻ അടുത്ത മുഖ്യമന്ത്രിയായാൽ ദളിതരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് സിദ്ധരമായ്യ പറഞ്ഞു. ഇതോടെയാണ് കർണാടക കോൺ ഗ്രസിലെ സിദ്ധരമായ്യ-ശിവകുമാർ തർക്കം വീണ്ടും ആരംഭിച്ചത്.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications