ഞാൻ പോരാളിയാണ്: യാചകനല്ല, കോൺഗ്രസിനും ബിജെപിക്കും കെസിആറിന്റെ മറുപടി, കോൺഗ്രസിലേക്കില്ലെന്ന്
Recommended Video
ഹൈദരാബാദ്: രാജ്യത്ത് നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ്- ബിജെപിയിതര സഖ്യത്തിന് രൂപം നൽകാൻ മുൻകയ്യെടുത്തതിന് പിന്നാലെയാണ് കെസിആറിന്റെ പ്രസ്താവന. ഇന്ത്യ മാറണം. അതിന്റെ തുടക്കം ഹൈദരാബാദിൽ നിന്നാവണമെന്നാണ് എൻഡിടിവിയോട് കെസിആർ പ്രതികരിച്ചത്. ഞാൻ ഇക്കാര്യങ്ങൾ ചെയ്യുന്നത് പ്രധാനമന്ത്രിയാവുന്നതിന് വേണ്ടിയല്ല. ഇത് ചെയ്യുന്നത് രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടിയാണ്. ഞാൻ ഭിക്ഷക്കാരനല്ല, പോരാളിയാണ്. എനിക്ക് വേണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റമാണ്. അതിന് ഞാൻ മികച്ചത് ചെയ്യും കെസിആർ പറയുന്നു.
റാഫേല്‍ അഴിമതി മുതല്‍ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം വരെ.... 2018ലെ മികച്ച പത്ത് വാര്‍ത്തകള്‍!!
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് വേണ്ടി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് വേണ്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തിയിരുന്നു. തങ്ങളുടെ പാർട്ടി മറ്റാരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ കെസി ചന്ദ്രശേഖര റാവു തങ്ങൾ ജനങ്ങളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്നാണ് വ്യക്തമാക്കിയത്.
ഭരണകക്ഷിക്ക് തിരിച്ചടി നേരിടുമെന്ന് ബോധ്യമായപ്പോൾ ചില സംസ്ഥാന തല നേതാക്കൾ സഖ്യത്തിനായി സമീപിച്ചുവെന്നുള്ള സൂചനകൾ കെസിആർ നൽകുന്നുണ്ട്. കോൺഗ്രസും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയുമായി സഖ്യത്തിന് ധാരണയായിട്ടുണ്ട്. കോൺഗ്രസുമായി സോണിയാ ഗാന്ധി സഖ്യത്തിന് ക്ഷണിച്ചാൽ പോലും തയ്യാറല്ലെന്നാണ് കെസിആർ വ്യക്തമാക്കിയിട്ടുള്ളത്. തെലങ്കാന രൂപീകരണത്തിൽ സോണിയാ ഗാന്ധിയ്ക്കുള്ള പങ്കിനെക്കുറിച്ച് സൂചന നൽക്കിക്കൊണ്ടാണ് കെസിആറിന്റെ പ്രതികരണം. തെലങ്കാന രൂപീകരണത്തിൽ കോൺഗ്രസിന് നിർണായക പങ്കുണ്ടെന്ന് 2014ൽ കെസിആർ സമ്മതിച്ചിരുന്നു. ഇതിനുള്ള ക്രെഡിറ്റ് സോണിയാ ഗാന്ധിക്കല്ലാതെ മറ്റാർക്കും എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റാവുവിന്റെ മകൻ കെടി രാമ റാവുവും ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നു.