സ്ഥലം മാറ്റിയില്ലെങ്കിൽ കൂട്ടമായി കുടിയേറും; പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകൾ
ശ്രീനഗർ: കൂട്ട കുടിയേറ്റ ഭീഷണി ഉയർത്തി കശ്മീരിലെ പണ്ഡിറ്റ് ജീവനക്കാർ. താഴ്വരക്ക് പുറത്ത് തങ്ങളെ നിയമിച്ചില്ലെങ്കിൽ കൂട്ടമായി കുടിയേറ്റം നടത്തും എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. കശ്മീരിൽ സാധാരണ പൗരൻമാർക്കെതിരെയുള്ള ആക്രമണം വർധിച്ചതോടെയാണ് ഈ ആവശ്യവുമായി പണ്ഡിറ്റുകൾ രം ഗത്ത് വന്നത്. ഇതിനായി ജീവനക്കാർ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. റിസർവ് വിഭാഗം ജീവനക്കാർ 2007 മുതൽ താഴ്‌വരയിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും കഴിഞ്ഞ 15 വർഷമായി ഒരിക്കലും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
"സാധാരണക്കാരെ കൊന്നൊടുക്കുമ്പോൾ ഈ താഴ്‌വരയിൽ ഞങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്നില്ല, ഞങ്ങളാരും താഴ്‌വരയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കശ്മീരിൽ നിന്ന് ജമ്മു മേഖലയിലെ ഞങ്ങളുടെ സ്വന്തം ജില്ലകളിലേക്ക് ഞങ്ങളെ ഉടൻ മാറ്റാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു." അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജമ്മുവിൽ നിന്നുള്ള ആരും കശ്മീരിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരൻ പറഞ്ഞു. ഞങ്ങൾക്കായി സമഗ്രമായ ഒരു ട്രാൻസ്ഫർ നയം രൂപീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സർക്കാർ സ്ഥലംമാറ്റ നയം കൊണ്ടുവന്നില്ലെങ്കിൽ കൂട്ടത്തോടെ രാജിവെക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.

അതിനിടെ കശ്മീരിൽ ജോലിക്ക് നിയമിച്ച ചില പണ്ഡിറ്റ് ജീവനക്കാർ ജമ്മുവിലേക്ക് മാറിയിട്ടുണ്ട്. "കശ്മീർ താഴ്വരയിൽ സാഹചര്യം വളരെ സംഘർഷഭരിതമാണ്. പണ്ഡിറ്റുകളുടെ ആദ്യ കുടിയേറ്റം 1990 ലാണ് നടന്നത്, ഇപ്പോൾ രണ്ടാമത്തേത് നടന്നുകൊണ്ടിരിക്കുകയാണ്. 32 വർഷങ്ങൾക്ക് ശേഷവും പണ്ഡിറ്റുകൾ കശ്മീരിൽ സുരക്ഷിതരല്ല," എന്ന് അനന്ത്നാഗിൽ നിന്ന് മടങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം കശ്മീരിൽ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രം ഗത്ത് എത്തി. രണ്ടാമത്തെ കശ്മീർ പണ്ഡിറ്റ് പലായനം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും ഓൾ ഇന്ത്യ മജ്‌ലിസ് -ഇ- ഇത്തേഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി.
കശ്മീർ പണ്ഡിറ്റുകളെക്കുറിച്ചുള്ള സിനിമയെ മാത്രമെ ബിജെപി ഇടപെടു എന്നും യഥാർത്ഥ പ്രശ്നത്തിൽ ഇടപെടില്ല എന്നും കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീർ താഴ്വരയിൽ സാധാരണക്കാർക്കെതിരായ അക്രമം വർധിച്ചു വരുന്നു. കുൽഗാം ജില്ലയിൽ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ജില്ലയിലെ ഗോപാൽപോര പ്രദേശത്ത് രജനി ബാല എന്ന സ്കൂൾ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലവിഷൻ താരത്തേയും തീവ്രവാദികൾ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസിൽ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications