മുസ്ലീംകളെ നശിപ്പിക്കണമെങ്കിൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുക.. വർഗീയ വിഷം തുപ്പി ബിജെപി നേതാവ്!
ബാരാബങ്കി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളെടുക്കുമ്പോഴും വിദ്വേഷ പ്രസംഗങ്ങള്‍ ഒഴിവാക്കാതെ നേതാക്കള്‍. ഉത്തര്‍ പ്രദേശില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തി ഏറ്റവും ഒടുവില്‍ വിവാദത്തിലായിരിക്കുന്നത് ബിജെപി നേതാവ് രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവയാണ്. ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് ബഹാദൂര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് കരണം പുകച്ച് അടി! അടിച്ചയാൾ ആശുപത്രിയിൽ
മുസ്ലീംകളെ നശിപ്പിക്കണമെങ്കില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണം എന്നാണ് രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവ പ്രസംഗിച്ചത്. ഈ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് മുസ്ലീംകളുടെ മനോവീര്യം തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീംകളെ നശിപ്പിക്കാനായി മോദിക്ക് വോട്ട് ചെയ്യണം എന്നാണ് ബിജെപി നേതാവ് ആഹ്വാനം ചെയ്തത്.
ഇന്ത്യയുടെ വിഭജനത്തിന് ശേഷം രാജ്യത്ത് മുസ്ലീം ജനസഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ മുസ്ലീംകള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കുമെന്നും രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ചൈനയില്‍ നിന്നും യന്ത്രങ്ങള്‍ കൊണ്ട് വന്ന് പത്ത് പന്ത്രണ്ടായിരത്തോളം മുസ്ലീംകളുടെ തലമുടി വടിക്കുകയും അവരെക്കൊണ്ട് ഹിന്ദുമതം സ്വീകരിപ്പിക്കുകയും ചെയ്യുമെന്നും രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവ ഭീഷണി മുഴക്കി.
ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ച് വീണ ജോർജ്, തിരിച്ചടിച്ച് വിനു വി ജോൺ! വീണ പറഞ്ഞതെല്ലാം തെറ്റ്!
ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറെടുക്കാനും രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവ ജനങ്ങളോട് പറഞ്ഞു. രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവയുടെ വിദ്വേഷ പ്രസംഗത്തിന് എതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. യോഗി ആദിത്യനാഥും മായാവതിയും അടക്കമുളള നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.