തിരഞ്ഞെടുപ്പ് കമ്മിഷ്ണർ തെറിക്കുമോ? ഇംപീച്ച്മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ജ്ഞാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാനുള്ള നീക്കവുമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് തട്ടിപ്പ് ആരോപണം നിഷേധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നീക്കം. രാവിലെ ചേർന്ന ഇന്ത്യ സംഖ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ ഉയർന്ന് വന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന രീതിയിൽ മാത്രമേ പുറത്താക്കാൻ കഴിയൂ. അതായത് രാജ്യസഭയിലും ലോക്സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാർലമെന്റില്‍ നോട്ടീസ് വിജയിപ്പിച്ച് എടുക്കുക പ്രതിപക്ഷത്തെ സംബന്ധിച്ച് സാധ്യം അല്ലെങ്കിലും പ്രതിപക്ഷ നിരയിലെ പാർട്ടികളെ ഒരുമിപ്പിച്ച് നിർത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കും. അതോടൊപ്പം തന്നെ വരും ദിവസങ്ങളിലും വിഷയം സജീവ ചർച്ചാ വിഷയമാക്കി നിലനിർത്താനും സാധിക്കും.

മഹാരാഷ്ട്ര, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ "വോട്ട് ചോരി" (വോട്ട് തട്ടിപ്പ്) നടന്നുവെന്നും, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വോട്ടർ പട്ടികയില്‍ കൃത്രിമം നടത്തിയെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ബാംഗ്ലൂർ സെൻട്രലിലെ മഹാദേവപുര മണ്ഡലത്തിൽ 100250 വോട്ടുകൾ "മോഷ്ടിക്കപ്പെട്ടു" എന്നും, ഇതിലൂടെയാണ് ബി ജെ പിക്ക് മണ്ഡലത്തില്‍ വിജയം സാധ്യമായതെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി ചൂണ്ടക്കാട്ടി.
എന്നാല്‍ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ "അടിസ്ഥാനരഹിതവും ഭരണഘടനയോടുള്ള അപമാനവുമാണ്" എന്നായിരുന്നു സിഇസി ജ്ഞാനേഷ് കുമാർ ഞായറാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കയത്. ആരോപണങ്ങൾ തെളിയിക്കുന്നതിന് രാഹുൽ ഗാന്ധി ഒപ്പിട്ട അഫിഡവിറ്റ് സമർപ്പിക്കുകയോ, രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഏഴ് ദിവസത്തിനുള്ളിൽ അഫിഡവിറ്റ് ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും," ജ്ഞാനേഷ് കുമാർ പറഞ്ഞു.
അതേസമയം, കമ്മീഷനെതിരെ ശക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ മുന്നോട്ട് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് അഫിഡവിറ്റ് ആവശ്യപ്പെടുന്നു. എന്നാൽ, ബിജെപി എംപി അനുരാഗ് ഠാക്കൂർ ഞാൻ പറഞ്ഞ അതേ കാര്യങ്ങൾ പറഞ്ഞിട്ടും അദ്ദേഹത്തോട് അഫിഡവിറ്റ് ആവശ്യപ്പെട്ടില്ല," രാഹുല്‍ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവന പ്രസ്താവന ഒരു ബിജെപി പ്രവർത്തകന്റേതിന് സമാനമാണെന്നും, സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവിയുടേതല്ലെന്നും വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്ത് വന്നു. ആർജെഡി, ജെഎംഎം തുങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശക്തമായ വിമർശനം ഉയർത്തി.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications