ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഹിന്ദു സംഘടനയുടെ ഭീഷണിയും മുന്നറിയിപ്പും: നടപടിയെന്ന് തിട്ടൂരം!!
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ ക്രിസ്തുുമസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദു സംഘടന. ഹിന്ദു ജന ജാഗരണ്‍ മഞ്ചാണ് ക്രിസ്തുുമസ് ആഘോഷങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. മധ്യപ്രദേശില്‍ ക്രിസ്തുുമസിന് മുന്നോടിയായി വൈദികന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് തീവ്ര ഹിന്ദു സംഘടനയുടെ മുന്നറിയിപ്പ്. ക്രിസ്തുുമസ് ആഘോഷങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുുമസ് ആഘോഷിക്കുന്നതിനെതിരെയും ഹിന്ദു ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഘോഷങ്ങള്‍ നടത്തുന്നത് സ്കൂള്‍ അധികൃതരുടെ മാത്രം ഉത്തരവാദിത്തത്തില്‍ മാത്രമായിരിക്കുമെന്നും സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. അലിഗഡിലും ക്രിസ്ത്യന്‍ സ്കൂളുകള്‍ ക്രിസ്തുുമസ് ആഘോഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തിയിരുന്നു.

ക്രിസ്തുുമസ് ആഘോഷം മതംമാറ്റത്തിന്!!
സ്കൂളില്‍ നടത്തുന്ന പരിപാടികള്‍ നടത്തരുതെന്നും കുട്ടികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറരുതെന്നും സംഘടന സ്കൂള്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് വ്യക്തമാക്കുന്നു. എല്ലാ സ്കൂളുകള്‍ക്കും കത്ത് അയച്ചതായും സ്കൂളുകളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജനജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്റ് സോനു സവിതയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് ജാഗ്രതയില്‍
ക്രിസ്തുുമസ് ആഘോഷങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തി
ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുുമസ് ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഏത് മതത്തില്‍പ്പെട്ട ജനങ്ങള്‍ക്കും ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ അവകാശമുണ്ടെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയാണ് ചൊവ്വാഴ്ച വ്യക്തമാക്കിയത്.

മതംമാറ്റവും ക്രിസ്തുുമസും
കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശില്‍ നിന്ന് നിര്‍ബന്ധിത മതം മാറ്റത്തിന് ശ്രമിച്ച നാല് വൈദികരെ പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുുമസിന് മുന്നോട്ടിയായുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കങ്ങള്‍. ബംജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications