സോനു സൂദിന്റെ സ്ഥാപനങ്ങളിൽ ഐടി വകുപ്പിന്റെ പരിശോധന: പകപോക്കലെന്ന് വിമർശനം, വിമർശിച്ച് രാഷ്ട്രീയ പാർട്ടികൾ
ദില്ലി: ബോളിവുഡ് നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള ഓഫീസിലും കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്. മുംബൈയിലും ലഖ്നൌവിൽ സോനു നിഗവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമാണ് ഇന്ന് റെയ്ഡ് നടന്നിട്ടുള്ളത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയതോടെ ഇതിന്റെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഉള്ളിലെ പ്രശ്നങ്ങൾ തീരുന്നില്ല, അതിനിടെ ലീഗിന്റെ അടിയും! കെഎം ഷാജി തോൽക്കാൻ കാരണം കോൺഗ്രസ് എന്ന്
"സോനു സൂദിന്റെ കമ്പനിയും ലക്നൗ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും തമ്മിൽ അടുത്തിടെയുള്ള ഒരു ഇടപാട് നടത്തിയിരുന്നു ഇതും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നാണ് ഐടി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ദില്ലിയിലെ ആം ആദ്മി സർക്കാരിന്റെ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രൊജക്ടിന്റെ ബ്രാൻഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടൻ കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ വരുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോനു സൂദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് തള്ളിക്കളഞ്ഞ് സോനു സൂദ് തന്നെ രംഗത്തെത്തുകയായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സോനു സൂദ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് കൊവിഡ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റക്കാർക്കായി പ്രത്യേക വിമാനങ്ങളും ബസുകളും അദ്ദേഹം സംഘടിപ്പിച്ച് നൽകിയതോടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ, കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗ വ്യാപനം രൂക്ഷമായതോടെ അദ്ദേഹം കോവിഡ് രോഗികൾക്ക് ഓക്സിജൻ സംഘടിപ്പിച്ച് നൽകുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
അതേ സമയം ആദായനികുതി വകുപ്പ് സോനു സൂദിന്റെ സ്ഥാപനങ്ങളിൽ റെയ്ജഡ് നടത്തിയ നടപടിയിൽ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷമണമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളുവെന്നുമാണ് ബിജെപിയുടെ പ്രതികരണം. സോനു സൂദ് തെറ്റായി എന്തെങ്കിലും ചെയ്തു എന്ന് ഈ പരിശോധന കൊണ്ട് അർത്ഥമില്ലെന്നും ബിജെപി വക്താവ് ആസിഫ് ഭാമ് ല കൂട്ടിച്ചേർത്തു. എന്നാൽ ഈ സംഭവത്തിൽ ആദായനികുതി വകുപ്പിനെതിരെ വിമർശനങ്ങളുമായി ആം ആദ്മി പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ ആദരവോടെയും ദൈവതുല്യനായും കാണുന്ന ഒരാളെ ഇത്തരത്തിഷ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പകപോക്കലാണെന്നാണ് രാജീവ് ഛദ്ദയുടെ പ്രതികരണം. സോനു സൂദിനെതിരെ പരിശോധന നടത്തേണ്ട എന്തെങ്കിലും തെറ്റ് അദ്ദേഹം ചെയ്തുവെന്ന് കരുതുന്നില്ലെന്നാണ് ശിവസേ സംഭവത്തിൽ പ്രതികരിച്ചത്.
Recommended Video