60 മണിക്കൂര്‍ നീണ്ട ഐടി പരിശോധന അവസാനിച്ചു; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി
അതേസമയം ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും. ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല.

ദില്ലി: ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തി വന്ന റെയ്ഡ് അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറിനടുത്താണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ രേഖകളും ഫയലുകളുമാണ് ഐടി വിഭാഗം പരിശോധിച്ചത്.
ബിബിസിയുടെ സീനിയര്‍ എഡിറ്റര്‍ അടക്കം പത്ത് ജീവനക്കാരോടാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. സെന്‍ട്രല്‍ ദില്ലിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലുള്ള ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഇവര്‍ പരിശോധന അവസാനിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. അതേസമയം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടരുമെന്നായിരുന്നു ബിബിസിയുടെ ആദ്യ പ്രതികരണം.

അതേസമയം ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും. ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല. ബിബിസിയുടെ സീനിയര്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ ക്ലോണ്‍ ചെയ്തെടുത്തിട്ടുണ്ട് അധികൃതര്‍.
ഇവരുടെ ലാപ്പ്ടോപ്പുകളും, ഡെസ്ക്ടോപ്പുകളും സ്കാന്‍ ചെയ്ത് വിവരങ്ങളെടുത്തിട്ടുണ്ട്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്നാണ് ബിബിസി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്നും അവര്‍ പറഞ്ഞു.
ആദായനികുതി അധികൃതര്‍ ഇവരുടെ ഡിവൈസുകളില്‍ ടാക്സ്, ബ്ലാക് മണി, ബിനാമി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് നോക്കിയെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഇതിലൂടെ ബാങ്കിങ് സമ്പ്രദായത്തിലൂടെയല്ലാതെ പണം കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഇത്.
അതേസമയം ദില്ലിയിലെയും മുംബൈയിലെയും ബിബിസിയുടെയും ഓഫീസില്‍ നിന്ന് ആദായനികുതി അധികൃതര്‍ മടങ്ങി പോയിട്ടുണ്ട്. അധികൃതരുമായി സഹകരിക്കുമെന്ന് ബിബിസി ജീവനക്കാര്‍ അറിയിച്ചു. ഞങ്ങളുടെ ജീവനക്കാരെ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുന്നു.
അവര്‍ക്ക് ദീര്‍ഘനേരം ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാത്രി വൈകിയും അവര്‍ക്ക് ചോദ്യം ചെയ്യലിനിരിക്കേണ്ടി വന്നു. അവരുടെ ക്ഷേമമാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്കുന്ന കാര്യം. ഇന്ത്യയിലെ പ്രേക്ഷകരോടുള്ള ഞങ്ങളുടെ കടപ്പാട് തുടരുമെന്നും ബിബിസി പ്രസ് ടീം അറിയിച്ചു.
ബിബിസിയുടെ ട്രാന്‍സ്ഫര്‍ പ്രൈസുകളുടെ കാര്യത്തില്‍ തെറ്റായ നടപടിക്രമങ്ങള്‍ നടന്നുവെന്നാണ് ആദായനികുതി വകുപ്പ് ആരോപിച്ചത്. ലാഭത്തെ മറ്റ് മേഖലകളിലേക്ക് വകയിരുത്തിയെന്നാണ് അധികൃതര്‍ ആരോപിച്ചിരുന്നത്.
നേരത്തെയും ബിബിസിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൃത്യമായ മറുപടി അവര്‍ നല്‍കിയിരുന്നില്ലെന്നാണ് ഐടി വകുപ്പ് ആരോപിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള ഡോക്യുമെന്ററിയുടെ പേരില്‍ അവര്‍ പക പോക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications