Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂട് കൂടുന്നു... ഇനി കറന്റുമുണ്ടാകില്ല..? ഊര്‍ജപ്രതിസന്ധിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഫെബ്രുവരിയില്‍ തന്നെ ഇത്തവണ പലയിടത്തും കനത്ത ചൂട് ആണ് രേഖപ്പെടുത്തിയത്. ഇത് വൈദ്യുതി ആവശ്യകത കൂട്ടുന്നു എന്നതാണ് ഊര്‍ജപ്രതിസന്ധിക്ക് കാരണമാകുന്നത്

ELECTRICITY BILL

ന്യൂദല്‍ഹി: രാജ്യത്ത് താപനില വര്‍ധിക്കുന്നത് ഊര്‍ജ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും എന്ന് സൂചന. ചൂട് കൂടുന്നതിന് അനുസരിച്ച് ഗാര്‍ഹിക - വാണിജ്യ ഇടങ്ങളിലെ വൈദ്യുതി ആവശ്യകത വര്‍ധിക്കും എന്നതിനാല്‍ വൈദ്യുതി വിതരണം പ്രതിസന്ധിയിലായേക്കും എന്നാണ് റിപ്പോര്‍ട്ട്. ജനുവരി മാസത്തില്‍ 211 ജിഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.

കഴിഞ്ഞ ആഴ്ച രാജ്യത്തെ വിവിധ ഇടങ്ങളിലെ താപനില സാധാരണ താപനിലയേക്കാള്‍ 11 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുത്തി വെച്ച പ്രതിസന്ധിക്ക് പുറമെ പുതിയ സാഹചര്യം രൂപപ്പെട്ടത് രാജ്യത്തിന്റെ ഊര്‍ജ്ജ ശൃംഖല പുതിയ സമ്മര്‍ദ്ദത്തിന് വിധേയമാകുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.

പലയിടത്തും ജലസേചന പമ്പുകളും എയര്‍കണ്ടീഷണറുകളും തകരാറിലായതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കാനാണ് സാധ്യത എന്ന് അധികൃതരുടെ കണക്കുകൂട്ടല്‍. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ വേനല്‍ക്കാലത്ത് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

HEAT

ഇത് ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാനും ആഭ്യന്തര കല്‍ക്കരി വിതരണത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായിക്കും. വൈദ്യുതി ആവശ്യകത ഏപ്രില്‍ ആകുമ്പോഴേക്ക് പ്രതിമാസം 229 ജിഗാവാട്ടായി ഉയരും എന്നാണ് വൈദ്യുതി മന്ത്രാലയം പറയുന്നത്. ഫെബ്രുവരിയില്‍ തന്നെ താപനില ഉയരുന്നത് അസാധാരണമാണ് എന്നും സ്ഥിതി ആശങ്കാജനകമാണ് എന്നും രാജസ്ഥാന്‍ വൈദ്യുതി മന്ത്രി ഭന്‍വര്‍ സിംഗ് ഭാട്ടി പറഞ്ഞു.

വീടുകളിലേക്കും കൃഷി ആവശ്യത്തിനുമുള്ള വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് 20% മുതല്‍ 30% വരെ വൈദ്യുതി ആവശ്യകത ഉയര്‍ന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം വേണ്ടി വന്നേക്കും.

സൗരോര്‍ജ്ജത്തിന്റെ കേന്ദ്രമാണ് രാജസ്ഥാനെങ്കിലും മറ്റ് പ്രദേശങ്ങളിലെ ഖനികളില്‍ നിന്ന് കല്‍ക്കരി ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ വേനല്‍ക്കാലത്ത് മതിയായ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ പാടുപെടും എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കല്‍ക്കരിയില്‍ നിന്നാണ് ഇന്ത്യയില്‍ വൈദ്യുതോല്‍പ്പാദനത്തിന്റെ 70% ല്‍ അധികം നടക്കുന്നത്. എന്നാല്‍ നിലവിലെ ഉയര്‍ന്ന താപനില മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലാവസ്ഥയുടെ സൂചന അല്ല എന്ന് കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറയുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+