യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പാക്കിസ്താന് ഇന്ത്യക്കെതിരെ വിദ്വേഷമുളവാക്കുന്ന പ്രാചരണങ്ങള്‍ നടത്തുന്നതായാണ് ഇന്ത്യ മുന്നോട്ട് വെച്ച വിമര്‍ശനം. യുഎന്‍എച്ച്ആര്‍സി യോഗത്തില്‍ ജനീവയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍കുമാര്‍ ബദ്ഹിയാണ് ഇന്ത്യയുടെ ഭാഗം വിശദീകരിച്ചത്.
46ാമത് ഇസ്ലാമിക അന്താരാഷ്ട്ര സംഘടന ഒഐസിക്കെതിരെ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്താന് മനപ്പൂര്‍വം കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ശ്രമം. അവരുടെ നാട്ടിലെ ഗൗരവരകരമായ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്നും കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് ഇത് നടത്തുന്നത്. ആ പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമാണെന്നും ഇന്ത്യന്‍ പ്രതിനിധി ആരോപിച്ചു.

ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒഐസിക്കെതിരെയും ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി.ജമ്മു കാശ്മീര്‍ വിഷയം സംബന്ധിച്ച് ഈ സംഘടനക്ക് ഒരു ധാരണയും ഇല്ലെന്നും ഇന്ത്യ ആരോപിച്ചു.
ഒഐസി ജമ്മു കാശ്മീര്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവന ഇന്ത്യ തള്ളിക്കളയുകയാണ്. ജമ്മു കാശ്മീര്‍ സംബന്ധിച്ച ഒരു പ്രസ്താവനയും നടത്താനുള്ള വേദിയല്ല അത്. ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് കാശ്മീര്‍ ഇന്ത്യന്‍ സെക്രട്ടറി പ്രസ്താവിച്ചു.
പാക്കിസ്താന് തീവ്രവാദ ഫാക്ടറിയാണെന്ന് മുന്‍പ് പാക് നേതാക്കള്‍ തന്നെ സമതിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. തീവ്രവാദം മനുഷ്യാവകാശത്തെ ഹനിക്കുന്ന ഒരു കാര്യമാണെന്ന് പോലും പാക്കിസ്താന് അവഗണിക്കുകയാണ്. തീവ്രവാദത്തെ പിന്തുണക്കുന്നതിലൂടെ പാക്കിസ്താന് തന്നെ ഏവും വലിയ മനുഷ്യാവകാശ ലംഘകരാകുകയാണ് ഇന്ത്യ തുറന്നടിച്ചു.
സാമ്പത്തികമായി ശോഷിച്ച അവസ്ഥയിലാണ് പാക്കിസ്താന്. അതിനാല്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നല്കുന്ന സഹായങ്ങളും അവര്‍ അവസാനിപ്പിക്കണം. യുഎന്‍ കൗണ്‍സിലിലെ അംഗ രാജ്യങ്ങള്‍ തന്നെ വിദേശ മണ്ണിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്താന് നല്കുന്ന പിന്തുണയും, യുഎന്‍ തന്ന പട്ടികപ്പെടുത്തിയ തീവ്രവാദികള്‍ക്ക് പാക്കിസ്താന് സംരക്ഷണം നല്‍കുന്നത് സംബന്ധിച്ചും ബോധവാന്മാരാണെന്നും ഇന്ത്യ പറഞ്ഞു.
ഇന്ത്യയെ കുറ്റപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ യോഗത്തില്‍ പാക്കിസ്താന് നടത്തിയ പ്രസ്താവനയില്‍ പ്രതികരണം കൂടിയാണ് ഇന്ത്യയുടെ വിമര്‍ശനം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications