Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരോധങ്ങൾ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും റഷ്യയും: റഷ്യൻ വിദേശകാര്യ മന്ത്രി

ഡൽഹി; യുഎസും യൂറോപ്യൻ യൂണിയന്റെ പങ്കാളികളും ഏർപ്പെടുത്തിയ ഉപരോധം മറികടക്കാനുള്ള വഴികൾ റഷ്യയും ഇന്ത്യയും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ലാവ്റോവ്. റഷ്യയിലേക്ക് തിരിക്കും മുമ്പ് പ്രധാനമന്ത്രി മോദിയുമായും ലാവ്റോവ് കൂടിക്കാഴ്ച നടത്തി. ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ലാവ്റോവയോട് ആവർത്തിച്ചു, സമാധാന ശ്രമങ്ങൾക്ക് ഏത് വിധത്തിലും സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹത്തെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. യുക്രൈൻ പ്രതിസന്ധി മൂലം സമ്പദ്‌വ്യവസ്ഥയിൽ വന്ന മാറ്റത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് ജയശങ്കറും ലാവ്‌റോവും പ്രത്യേകം ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു. ഒരു വികസ്വര സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, വിവിധ മേഖലകളിലെ ആഗോള ചാഞ്ചാട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേക ആശങ്കയുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

 sergeylavrov

ഈ ആഴ്ച യുഎസ്, യുറോപ്യൻ യൂണിയൻ, യു കെ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷമാണ് ലാവ്‌റോവ് വ്യാഴാഴ്ച ഇന്ത്യയിലെത്തിയത്. ഡോളറല്ലാത്ത "രൂപ റൂബിൾ" ഉപയോഗിച്ച് അവർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മറികടക്കാം എന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഉപഭോഗം ഇന്ത്യ ഇനിയും വർധിപ്പിക്കില്ല എന്നതിൽ അവർ പ്രത്യാശയും പ്രകടിപ്പിച്ചു.

പാശ്ചാത്യരുടെ നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങൾ സൃഷ്ടിക്കുന്ന കൃത്രിമ തടസ്സങ്ങളെ മറികടക്കാൻ ഒരു വഴി കണ്ടെത്തുമെന്ന് ലാവ്‌റോവ് പറഞ്ഞു. ദേശീയ കറൻസികളുടെ ഉപയോഗത്തിൽ റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊപ്പം മുന്നോട്ട് പോകും. ഡോളർ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളേക്കാൾ മികച്ച ഫലം ഇതിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ച ആദ്യം റഷ്യയുടെ സെൻട്രൽ ബാങ്കിൽ നിന്നുള്ള ഒരു സംഘം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ കണ്ട് പേയ്‌മെന്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉപരോധ ശൃംഖലയിൽ നിന്ന് പ്രതിരോധിച്ച ബാങ്കുകളെ തിരിച്ചറിയുന്നതിനും ശ്രമിച്ചിരുന്നു.

പാശ്ചാത്യ എതിരാളികളുടെ തികച്ചും വിശ്വസനീയമല്ലാത്ത സ്വഭാവമാണ് ദേശീയ കറൻസികളിലേക്ക് മാറാൻ ഞങ്ങളെ നിർബന്ധിക്കുന്നതെന്ന് ലാവ്‌റോവ് പറഞ്ഞു. എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന സംവിധാനത്തെ ആശ്രയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പശ്ചാത്യ യജമാനന്മാർക്ക് നേരത്തെ നിങ്ങളുടെ പണം മോഷ്ടിക്കാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ബാങ്കുകളെ ആഗോള സ്വിഫ്റ്റ് പേയ്‌മെന്റ് സിസ്റ്റത്തിൽ നിന്ന് പുറത്താക്കാനും റഷ്യയുടെ വിദേശത്തെ മരവിപ്പിക്കാനുമുള്ള തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു.

റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ പാശ്ചാത്യരാജ്യങ്ങളുടെ സമ്മർദത്തിന് വഴങ്ങില്ലെന്നും ഇന്ത്യ-റഷ്യ പങ്കാളിത്തം ഏത് സമ്മർദമുണ്ടായാലും മാറില്ലെന്നും ലാവ്‌റോവ് പറഞ്ഞു. നേരത്തെ യുദ്ധത്തിൽ ഇന്ത്യ മൃദു നിലപാട് സ്വീകരിച്ചതിനാൽ നിരവധി പശ്ചാത്യൻ രാജ്യങ്ങളും യുഎസും ഇന്ത്യക്കെതിരെ വിമർശനവുമായി രം ഗത്ത് വന്നിരുന്നു. ക്വാഡ് അംഗങ്ങൾക്കിടയിൽ ഇന്ത്യയെ "കുറച്ച്‌ കുലുങ്ങുന്നു" എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. റഷ്യയെ കുറ്റപ്പെടുത്തുന്ന എല്ലാ വോട്ടുകളിലും വിട്ടുനിന്ന യുഎന്നിലെ ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെങ്കിലും ആശ്ചര്യകരമല്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+