Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ 'വാട്ടര്‍ ബോംബ്'; അരുണാചലില്‍ അണക്കെട്ടുണ്ടാക്കി ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ദിബാംഗ് മള്‍ട്ടിപര്‍പ്പസ് പ്രോജക്റ്റിന്റെ നിര്‍മാണം തുടങ്ങി ഇന്ത്യ. ടിബറ്റന്‍ പീഠഭൂമിയിലെ അതിര്‍ത്തി കടന്നുള്ള യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന ഒരു മെഗാ അണക്കെട്ടിന്റെ പണി ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ഇതിനായി 17,069 കോടി രൂപയുടെ ഒരു വലിയ ആഗോള ബിഡ് ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യ.

ചൈനയുടെ അണക്കെട്ടില്‍ നിന്ന് പെട്ടെന്ന് വെള്ളം പുറത്തുവിടുന്നത് തടയുന്നതിനും ഇന്ത്യയിലെ വെള്ളപ്പൊക്കം തടയുന്നതിനും വേണ്ടിയാണ് കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ടെന്‍ഡര്‍ പ്രകാരം 91 മാസത്തെ സമയപരിധിയോടെ, ദിബാംഗ് അണക്കെട്ട് 2032 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷയ്ക്ക് നിര്‍ണായകമാണ്.

china dam

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 2880 മെഗാവാട്ട് ദിബാംഗ് മള്‍ട്ടിപര്‍പ്പസ് പ്രോജക്റ്റിന് തറക്കല്ലിട്ടതിനുശേഷം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മിന്‍ലി ഗ്രാമത്തിലെ സ്ഥലം സന്ദര്‍ശിച്ച് ഇത് വിലയിരുത്തി. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ആണ് ടിബറ്റന്‍ പ്രദേശത്ത് ചൈന നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഈ മെഗാ ഡാമുകളുടെ ആഘാതത്തെക്കുറിച്ച് ഇന്ത്യ ചൈനയോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മാത്രമല്ല ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബീജിംഗിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായുള്ള ബന്ധത്തില്‍ അടുത്തിടെ മഞ്ഞുരുകല്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനയില്‍ നടന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ബീജിംഗിലെത്തിയിരുന്നു. ഇവിടെ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

എന്നാല്‍ ചൈനീസ് അണക്കെട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കാജനകമായ വിഷയമാണ്. ചൈനീസ് അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സിയാങ്, ബ്രഹ്‌മപുത്ര നദികള്‍ ഗണ്യമായി വറ്റിപ്പോകുമെന്നും, അണക്കെട്ടില്‍ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാല്‍ ഇന്ത്യന്‍ പ്രദേശം വെള്ളപ്പൊക്കത്തിന് ഇരയാകാമെന്നും അതിനാല്‍ ചൈനയ്ക്ക് ഇത് ഒരുതരം വാട്ടര്‍ ബോംബ് ആയി ഉപയോഗിക്കാമെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിയാങ് നദി ടിബറ്റിലെ യാര്‍ലുങ് സാങ്പോ ആയി ഉത്ഭവിക്കുന്നു. ഇത് അരുണാചല്‍ പ്രദേശിലെ പര്‍വതങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ദിബാങ് നദിയുടെ പ്രധാന പ്രവാഹമാണ്. അവ ലയിച്ച് ബ്രഹ്‌മപുത്രയായി മാറുന്നു. അരുണാചല്‍ പ്രദേശില്‍ വരുന്ന ദിബാങ് അണക്കെട്ട് ഏത് ചൈനീസ് പദ്ധതികള്‍ക്കും എതിരെ ഇന്ത്യയ്ക്ക് ഒരു ഇന്‍ഷുറന്‍സും ബഫറും ആയി പ്രവര്‍ത്തിക്കും.

ദിബാങ് മള്‍ട്ടിപര്‍പ്പസ് പ്രോജക്റ്റിന്റെ നിര്‍മ്മാണത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ വൈദ്യുതി ഉല്‍പാദനവും വെള്ളപ്പൊക്ക നിയന്ത്രണവുമാണ് എന്ന് അരുണാചല്‍ പ്രദേശിലെ ലോവര്‍ ദിബാങ് വാലി ജില്ലയിലെ ദിബാങ് നദിയില്‍ പ്രധാന അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി എന്‍എച്ച്പിസി ലിമിറ്റഡ് അവതരിപ്പിച്ച പദ്ധതിയുടെ ബിഡ് ഡോക്യുമെന്റില്‍ പറയുന്നു. എന്‍എച്ച്പിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാര്‍ സിങ്ങിനൊപ്പം മുഖ്യമന്ത്രി അടുത്തിടെ സ്ഥലം വിലയിരുത്തിയിരുന്നു.

2032 ആകുമ്പോഴേക്കും ഈ ബൃഹത്തായ പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 278 മീറ്റര്‍ ഉയരത്തില്‍, 11,223 ദശലക്ഷം യൂണിറ്റ് വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത്. ബ്രഹ്‌മപുത്ര നദിയുടെ പ്രധാന പോഷകനദികളില്‍ ഒന്നാണ് ദിബാംഗ് നദി, പാണ്ഡുവില്‍ ബ്രഹ്‌മപുത്ര നദിയുടെ വാര്‍ഷിക ഒഴുക്കിന്റെ 7% സംഭാവന ചെയ്യുന്നു.

ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിമാലയത്തിന്റെ തെക്കന്‍ ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന ഈ നദി വടക്ക് നിന്ന് തെക്കോട്ട് ദിബാംഗ് താഴ്വര ജില്ലയിലൂടെ ഒഴുകുകയും ഒടുവില്‍ അസമിലെ സാദിയയ്ക്ക് സമീപം ലോഹിത് നദിയില്‍ ചേരുകയും ചെയ്യുന്നു. ദിബാംഗിന്റെ ഉറവിടം മുതല്‍ സംഗമസ്ഥാനം വരെയുള്ള മൊത്തം നീളം 195 കിലോമീറ്ററാണ്. 31,875 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പദ്ധതിയില്‍ നിന്ന് അരുണാചല്‍ പ്രദേശിന് എല്ലാ വര്‍ഷവും 700 കോടി രൂപ സൗജന്യ വൈദ്യുതി ലഭിക്കും.

ഇന്ത്യയുടെ അരുണാചല്‍ പ്രദേശിലേക്കും അസമിലേക്കും ബംഗ്ലാദേശിലേക്കും തെക്കോട്ട് ഒഴുകുകയും സിയാങ്, ബ്രഹ്‌മപുത്ര നദികളിലേക്ക് വെള്ളം എത്തിക്കുകയും ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള യാര്‍ലുങ് സാങ്പോയെ നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ ഈ പദ്ധതി ചൈനയ്ക്ക് അധികാരം നല്‍കും. നദിയില്‍ അണക്കെട്ട് പണിയാന്‍ നിയമപരമായ അവകാശം' ഉണ്ടെന്നാണ് ചൈന പറയുന്നത്്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+