Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഇസ്രായേലിൽ നിന്ന് പെഗാസസ് ചാരസോഫ്റ്റ്വെയർ വാങ്ങി; വെളിപ്പെടുത്തൽ

ദില്ലി; ഇസ്രായേൽ ചാര സോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇസ്രായേലുമായുള്ള വലിയ ആയുധ ഇടപാടിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ സോഫ്റ്റ്വെർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
    India Bought Pegasus As Part Of Defence Deal With Israel In 2017: Report

    13,000 കോടിയുടെ (2 ബില്യൺ ഡോളർ) സൈനിക കരാറിൽ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്വെയർ ഇന്ത്യ സ്വന്തമാക്കിയത്. 2017 ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ആയുധ കരാര്‍ തയ്യാറായത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാസങ്ങൾക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദർശിച്ചെന്നും 2019 ജൂണിൽ ഇന്ത്യ പാലസ്തീൻ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് യുഎന്നിന്റെ സാമ്പത്തിക സാമൂഹിക കൗൺസിലിൽ നിരീക്ഷക പദവി നിഷേധിക്കാൻ ഇസ്രായേലിനെ പിന്തുണച്ച് വോട്ട് ചെയ്തുവെന്നും റിപ്പോർട്ട് പരാമർശിച്ചു.

    peg-1643421650.jpg -Pr

    ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സ്പൈവെയർ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര നിരീക്ഷണത്തിനാണ് സ്പൈവെയർ വാങ്ങിയതെന്നും എന്നാൽ കഴിഞ്ഞ വർഷം ഇത് ഉപയോഗിക്കേണ്ടെന്ന് തിരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്.മാത്രമല്ല ആഗോളതലത്തിൽ ഏതൊക്കെ രാജ്യങ്ങൾ ചാരസോഫ്റ്റ്വെയർ സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

    2009-ൽസ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കായിരുന്നു കാരണമായത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, ഇന്നത്തെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടേത് ഉൾപ്പെടെയുള്ള ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതിൽ 40 ഓളം മാധ്യമപ്രവർത്തകരുടെ വിവരങ്ങളും ചോർത്തിയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖരും പെഗാസസ്‌ നിരീക്ഷണത്തിൽ ഉൾപ്പെട്ടു.

    കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും സോഫ്റ്റ്വെയർ തങ്ങൾ വാങ്ങിയോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയരുന്നില്ല. ഇസ്രായേൽ ഭരണകുടവും ഇന്ത്യയ്ക്ക് സോഫ്റ്റ്വെയർ നൽകിയെന്ന് സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. പെഗാസസ് ഉപയോഗിച്ച് കാണിച്ചിരിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് തെറ്റാണെന്ന് എൻ എസ് ഒ തന്നെ തെറ്റാണെന്ന് പറഞ്ഞതായി അന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചിരുന്നു. സൂചിപ്പിച്ച പല രാജ്യങ്ങളും ഞങ്ങളുടെ ക്ലയന്റുകളല്ല. തങ്ങളുടെ ഇടപാടുകാരിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണെന്നും അവർ വ്യക്തമാക്കിയതായി മന്ത്രി അശ്വിനി വൈഷ്ണവ് ആയിരുന്നു പാർലമെന്റിൽ വിശദീകരിച്ചത്.2021 ഓഗസ്റ്റിൽ തങ്ങൾക്ക് എൻഎസ്ഒയുമായി യാതൊരു കരാറും ഇല്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

    സർക്കാർ നടത്തിയ ഒളിച്ചുകളിക്കെതിരെ സമർപ്പിച്ച ഒരു ഡസനോളം ഹർജികൾക്ക് ശേഷം, ഒക്‌ടോബർ 27 ന് സുപ്രീം കോടതി രണ്ട് വിദഗ്ധർക്കൊപ്പം വിരമിച്ച ജസ്റ്റിസ് ആർവി രവീന്ദ്രന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതിയെ നിയമിച്ചിരുന്നു. പെഗസസ് വിഷയം അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ.

    ഈ മാസം ആദ്യം സ്വന്തം ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഉണ്ടെന്നു തോന്നിയവർ കാരണങ്ങൾ സഹിതം വിവരം അറിയിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളിൽ കഴമ്പുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും തോന്നിയാൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെടുമെന്നും സമിതി വ്യക്തമാക്കിയിരുന്നു.നേരത്തേ 2019 ൽ വാട്സ് ആപ്പ് ഗ്രൂപ്പ് എൻഎസ്ഒയ്ക്കെതിരെയ കേസ് ഫയൽ ചെയ്തിരുന്നു. സോഫ്റ്റ്വെയറിനുള്ളിൽ നിയമവിരുദ്ധമായി കയറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+