കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
74ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
Newest First Oldest First
ഇന്ത്യക്ക് സ്വാതന്ത്ര്യദിനാസംസകള് നേര്‍ന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെഹന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷകരമായ സ്വാതന്ത്യദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് അഭിമാനിക്കുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.' എന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ്.
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്നും മുഖ്യമന്ത്രി പറയുന്നു. കൊവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരുമെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്കുമ്പോള് അവര്‍ ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സ്വയം തൊഴിലും തൊഴിലും അവര്‍ക്ക് തുല്യമായി തന്നെ ലഭ്യമാക്കുവാന്‍ രാഷ്ട്രം തീരുമാനിച്ചു. ഇന്ന് സത്രീകള്‍ കല്‍ക്കരി ഖനികളിലാണ് തൊഴിലെടുക്കുന്നത്. യുദ്ധ വിമാനങ്ങള്‍ പറക്കുമ്പോള്‍ നമ്മുടെ പെണ്മക്കള് ആകാശം സ്പശിക്കുന്നു.'
'2014 ന് മുമ്പ് 5 ഡസന്‍ പഞ്ചായത്തുകള്‍ മാത്രമാണ് ഒപിറ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിക്കും'
കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ 19 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നമ്മള് നമ്മുടെ നയങ്ങള്‍, ജനാധിപത്യം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്കിയതിനാല് ലോകം ഇന്ത്യയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷകണക്കിന് വെല്ലുവിളകള്‍ ഉണ്ടാവു. ആഗോള മത്സരശേഷി ഉണ്ടെങ്കില്‍ അതിന്റെ വെല്ലുവിളി വര്‍ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളിള്‍ ഉണ്ടെങ്കിലും കോടിക്കണക്കിന് പരിഹാരങ്ങള്‍ കനല്കാന് രാജ്യത്തിന് ശക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ പരിഹാരത്തിനുള്ള കരുത്ത് നല്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് 130 കോടി ഇന്ത്യക്കാര്‍ സ്വയം പരാപ്തരാകാനുള്ള നിശ്ചദാഢ്യത്തിലാണ്. ഇന്ത്യയുടെ മനസില്‍ ആത്മനിര്‍ബര്‍ ഭാരത് മാത്രമാണുള്ളത്. ഈ സ്വപ്നം ഒരു പ്രതിജ്ഞയായി മാറി. 130 കോടി ഇന്ത്യക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് ഒരു പ്രതിജ്ഞയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജ്യം വ്യത്യസ്തമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കോട്ടയില്‍ എന്റെ മുന്നില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല.എല്ലാത്തിനേയും കൊറോണ തടസപ്പെടുത്തി. ഈ കൊറോണ കാലത്ത് ഇതിനെതിരെ പോരാടുന്നവര്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ്. ഞാന്‍ അവരോട് എന്റെ നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
The mindset of free India should be 'vocal for local'. We should appreciate our local products, if we don't do this then our products will not get the opportunity to do better and will not get encouraged: PM Modi #IndependenceDay pic.twitter.com/i8WsmbocWx
— ANI (@ANI) August 15, 2020
READ MORE
ദില്ലി: ഇന്ത്യ 74ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ചെങ്കോട്ടയില്‍ നിന്ന് അഭിസംബോധന ചെയ്യും. കടുത്ത നിയന്ത്രണങ്ങളാണ് ചടങ്ങിന് ഒരുക്കിയിരിക്കുന്നത്.
Comments
English summary
india celebrating 74th independence day, live updates