Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ വിവാദം; ഗള്‍ഫ് രാജ്യങ്ങളെ അനുനയിപ്പിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടി; മോദി ഇടപെടുന്നു?

ന്യൂദല്‍ഹി: പ്രവാചക നിന്ദ വിവാദത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ തീവ്രശ്രമവുമായി ഇന്ത്യ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടും എന്നാണ് റിപ്പോര്‍ട്ട്. വിഷയം രമ്യമായി പരിഹരിക്കാന്‍ ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് വിവരം. ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യു എ ഇ, ഇറാന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അനുവദിച്ചതിന് സര്‍ക്കാരിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ നയതന്ത്രതലത്തില്‍ അനുനയത്തിനായി തീവ്രശ്രമം നടത്തുകയാണ്. യു എ ഇ കൂടി പ്രവാചക നിന്ദയെ അപലപിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള ഇടപെടല്‍. മതചിഹ്നങ്ങളെ ബഹുമാനിക്കുകയും അവ ലംഘിക്കാതിരിക്കുകയും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടണം എന്നും യു എ ഇ പറഞ്ഞു.

nm

കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, യു എ ഇ എന്നിവ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുള്ള (ജി സി സി) ഇന്ത്യയുടെ വ്യാപാരം 2020-21 ല്‍ ഏകദേശം 90 ബില്യണ്‍ ഡോളറാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജി സി സി രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതിയുടെ പ്രധാന സ്രോതസ്സായ ഊര്‍ജ സമ്പന്ന രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം അടുത്ത കാലത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ അതൃപ്തി പരിഹരിക്കേണ്ടത് ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ഗ്യാസ് ആവശ്യകതയുടെ ഏകദേശം 40% ഖത്തറില്‍ നിന്നാണ് വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമെന്നതും ശ്രദ്ധേയമാണ്. ഏകദേശം 6.5 ദശലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നുണ്ട്.

സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016-ല്‍ സൗദി അറേബ്യയിലെ സര്‍ക്കാരുകളില്‍ നിന്നും 2019-ല്‍ യു എ ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ടി വി ചര്‍ച്ചയ്ക്കിടെ ഇസ്ലാം മതത്തേയും പ്രവാചകനേയും കുറിച്ച് ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് പിന്നാലെ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ ട്വിറ്റും തിരിച്ചടിയായി. ഇരുവരേയും ബി ജെ പി പ്രാഥമികാംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ ചര്‍ച്ചയായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+