പാകിസ്താന്റെ കള്ളം പൊളിയുന്നു; ഇന്ത്യയെ ആക്രമിച്ചത് F16 വിമാനം ഉപയോഗിച്ച്, വെളിപ്പെടുത്തൽ...
ദില്ലി: പാകിസ്താനിലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയതിന് പ്രതികാരമായി ഇന്ത്യയിൽ ആക്രമണം നടത്താൻ യുഎസ് നിർമ്മിത എഫ് 16 എന്ന പോർ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പാക് വാദം പൊളിയുന്നു. ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു.
പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി! പരിഹാസം
എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു പാകിസ്താൻ സൈനീക മേധാവി. എന്നാൽ ആക്രമണത്തിന് അഞ്ച് ദിവസത്തിന് പാകിസ്താൻ ദേശീയ അസംബലിയിൽ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഫെബ്രുവരി 27ന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത രണ്ട് പൈലറ്റുമാരെ തിരച്ചറിഞ്ഞ കാര്യമായിരുന്നു അദ്ദേഹം അസംബ്ലിയിൽ വ്യക്തമാക്കിയത്.
പാകിസ്താൻ വിങ് കമാൻണ്ടർ നൗമാൻ അലി ഖാനെ പാകിസ്താൻ അസംബ്ലിയിൽ വെച്ച് അനുമോദിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിൽ നൗമാൻ അലി ഖാൻ എഫ് 16 പൈലറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ എഫ് 16 വപോർ വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചെന്ന പാകിസ്താന്റെ പച്ചക്കള്ളം പൊളിച്ചടുക്കുകയാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാകിസ്താന്നു വിമാനം നല്‍കിയതെന്ന് പെന്റഗണ്‍ പ്രതിരോധ വിഭാഗം വക്താവ് പറയുന്നത്. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. 1980ലാണ് യുഎസില്‍നിന്ന് പാകിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്.