'ഇന്ത്യയ്ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാം'; മോദി-ബൈഡൻ ചർച്ചയിൽ പ്രതികരിച്ച് യുഎസ്
ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നടത്തിയ ചർച്ചയിൽ പ്രതികണവുമായി യുഎസ്. തിങ്കളാഴ്ച നടന്ന വെർച്വൽ ഉച്ചകോടിയിൽ ഇരുവരും റഷ്യ-യുക്രൈൻ യുദ്ധത്തെ വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രതികരണവുമായി യുഎസ് രം ഗത്ത് വന്നത്. റഷ്യ-യുക്രൈൻ പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യക്ക് സ്വയം തീരുമാനങ്ങൾ എടുക്കാം എന്നാണ് യുഎസ് പറഞ്ഞിരിക്കുന്നത്. എന്നാൽ ചൈനയും റഷ്യയുമായി ഇന്ത്യ തുടരുന്ന അടുത്ത ബന്ധം ഇന്ത്യയുടെ തീരുമാനങ്ങളേയും സ്വാധീനിച്ചേക്കാം എന്നും അമേരിക്ക ചൂണ്ടിക്കാണിച്ചു.
"ഇന്ത്യ സിവിലിയന്മാരുടെ കൊലപാതകങ്ങളെ അപലപിച്ചതും സ്വതന്ത്രമായ അന്വേഷണത്തിനുള്ള ആഹ്വാനങ്ങളെ പിന്തുണച്ചതും യുക്രൈന് വൈദ്യസഹായം എത്തിച്ചതും ഏറെ ആശ്വാസകരമാണ്. അതിനാൽ ഞങ്ങൾ ഇന്ത്യയുമായി ചർച്ചകൾ തുടരാൻ പോകുന്നു. ഇന്ത്യ സ്വന്തം തീരുമാനങ്ങൾ എടുക്കുമെന്ന് ഞങ്ങൾ കരുതുന്നു" യുഎസ് പറഞ്ഞു. "റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് ഞങ്ങൾക്കറിയാം. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ വളരെ പിരിമുറുക്കമുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ചൈനയും ഇന്ത്യയും തമ്മിൽ പ്രശ്നം ഉണ്ടായാൽ റഷ്യയെ ആരായിരിക്കും കൂടുതൽ സ്വാധീനിക്കുക." വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. "എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് സ്വാധീനമുള്ളവർ, യുദ്ധം അവസാനിപ്പിക്കാൻ പുടിനിൽ സമ്മർദ്ദം ചെലുത്തേണ്ടത് പ്രധാനമാണ്" എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഞങ്ങൾ പങ്കിടുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുകയും ഒരേ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്." ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
യുക്രൈനിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് ചർച്ചയിൽ മോദി പറഞ്ഞിരുന്നു. വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നതായിരിക്കും കൂടുതൽ ഫലപ്രദമെന്നും മോദി കൂട്ടിച്ചേർത്തു. ബുച്ചയിൽ നടന്ന അക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ഇതിന് പുറമെ യുക്രൈന് സഹായകമായി ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും ഇന്ത്യ നൽകിയതായി മോദി ഓർമ്മിപ്പിച്ചു. "കഴിഞ്ഞ വർഷം സെപ്തംബറിൽ ഞാൻ വാഷിംഗ്ടണിൽ വന്നപ്പോൾ. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞു. ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഞങ്ങൾ സ്വാഭാവിക പങ്കാളികളാണ്." പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications